ഹണിട്രാപ്പിന് ഭര്‍ത്താവിന്‍റെ ‘കരുതല്‍’; 68കാരനിൽനിന്ന് തട്ടിയത് 23 ലക്ഷം; വൃദ്ധനെ  ഇടയ്ക്കിടെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയപ്പോൾ എല്ലാ സൗകര്യമൊരിക്കിയത് ഭർത്താവ്…

മലപ്പുറം∙ ഉന്നതസ്വാധീനമുള്ള അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്ലോഗറായ 28 വയസുകാരിക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തു.

ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് വ്ലോഗറായ റാഷിദ ബന്ധം സ്ഥാപിക്കുകയായിരുന്നു.

ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചുവരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. രഹസ്യമായി ഭർത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു.

ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ സജീവമായ ദമ്പതികൾ 23 ലക്ഷം രൂപ തട്ടിയെടുത്തത്.

സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള 68 കാരന്‍റെ പണം നഷ്മാകുന്നതിന്‍റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്‍റെ വ്യാപ്തി മനസിലാക്കിയത്. കൽപകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി നിഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റാഷിദയ്ക്കെതിരെയും നടപടികൾ ആരംഭിച്ചു.

Related posts

Leave a Comment