വീട്ടമ്മയെ വീട്ടുമുറ്റത്തു നിന്നും തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു ! പഴയ സഹപാഠിയെത്തിരഞ്ഞ് പോലീസ്…

തൃശൂര്‍ കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മുന്‍ സഹപാഠിയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്.

വീട്ടമ്മയായ യുവതിയെ രാവിലെ വീട്ടുമുറ്റത്തു കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമല്‍ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.

ബലാല്‍സംഗത്തിനിരയാക്കിയതി ശേഷം പിറ്റേന്നു രാവിലെ തൃശൂര്‍ നഗരത്തില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് യുവതി ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.

യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പോലീസിനു പരാതി നല്‍കിയിരുന്നു. രാത്രിമുഴുവന്‍ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല.

സ്‌കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയാണ് ആരോമല്‍. ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ പറയുന്നു.

ആരോമലിന് കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പോലീസ് പിടികൂടി.

Related posts

Leave a Comment