വാഷിംഗ്ടൺ: ഇറാന് നേരെയുണ്ടായ സൈനിക നടപടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് മുൻ ഷാ ഭരണാധികാരിയായ മുഹമ്മദ് റാസ പഹ്ലവിയുടെ മകൻ റെസ പഹ്ലവി.
ഇറാന്റെ വിമോചനത്തിന്റെ സമയം അടുത്തുവെന്നും ധീരരായ ജനങ്ങൾക്ക് സ്വാതന്ത്ര്യത്തിനായി വലിയ വില നൽകേണ്ടിവന്നുവെന്നും പഹ്ലവി എക്സിൽ കുറിച്ചു. ജനാധിപത്യമുള്ള ഇറാന് വേണ്ടിയുള്ള പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ രാജ്യം ഭരിച്ചിരുന്ന ഷാ രാജകുടുംബാംഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി. റെസ പഹ്ലവി യുഎസിലേക്കാണ് കുടിയേറിയത്.
