ജാക്വിലിൻ കുരുക്കിൽ

ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വന്‍ കുരുക്കിലേക്ക്. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 200 കോടിയുടെ തട്ടിപ്പ് കേസിലാണ് നടി കൂടുതൽ കുരുക്കിലേക്ക് വീഴുന്നത്.

സുകേഷ് ചന്ദ്രശേഖറുമായി ജാക്വിലിന് പ്രണയ ബന്ധമുണ്ടായിരുന്നുവെന്നും കോടിക്കണക്കിന് രൂപയുടെ ഗിഫ്റ്റുകള്‍ നല്‍കിയിരുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്.

മുംബൈ വിമാനത്താവളത്തില്‍ വച്ചു നടിയെ താല്‍ക്കാലികമായി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തശേഷം യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു. ഇതോടെ ബോളിവുഡിലെ മറ്റൊരു വമ്പൻ കേസായി ഇത് മാറുമെന്നാണ് വ്യക്തമാകുന്നത്.

എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ ജാക്വിലിനെക്കുറിച്ചു പറയുന്നത്. ജാക്വിലിന് കോടികളുടെ സമ്മാനങ്ങള്‍ സുകേഷ് നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മറ്റൊരു നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹിയും സുകേഷില്‍ നിന്ന് സമ്മാനങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. നേരത്തെ ജാക്വിലിന്‍ സുകേഷിനെ ചുംബിക്കുന്നതിന്‍റെയും ഇരുവരും അടുത്തിടപഴകുന്നതിന്‍റെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

പത്ത് കോടിയിലധികം രൂപയുടെ ഗിഫ്റ്റുകളാണ് സുകേഷ് ജാക്വിലിന് നല്‍കിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് പറയുന്നത്. ഇതോടെ താനും സുകേഷുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ പറഞ്ഞ നടി കുരുക്കിലായിരിക്കുകയാണ്.

നാല് പേര്‍ഷ്യന്‍ പൂച്ചകളെ ജാക്വിലിന് സുകേഷ് നല്‍കിയിരുന്നു. ഓരോ പൂച്ചക്കും ഒന്പത് ലക്ഷത്തിനടുത്ത് രൂപ വില വരും. വന്‍ വിലയുള്ള ഡയമണ്ട് സെറ്റുകള്‍, അടുക്കള സാധനങ്ങള്‍, 52 ലക്ഷം വിലയുള്ള കുതിര എന്നിവ ജാക്വിലിന് സുകേഷ് നല്‍കിയിരുന്നു.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന വാദം ശക്തമാക്കുന്ന കാര്യമാണിത്. യാതൊരു അടുപ്പവുമില്ലാതെയാൾ ഇത്രയും വിലപിടിപ്പുള്ള സാധനങ്ങള്‍ നടിക്കു വാങ്ങി നല്‍കില്ലെന്നാണ് ഇഡിയുടെ നിഗമനം.

ജാക്വിലിനും സുകേഷും പ്രണയത്തിലായിരുന്നുവെന്ന വാദം ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണ്. നോറ ഫത്തേഹിക്ക് ഒരു കോടിയില്‍ അധികം രൂപ വില വരുന്ന ബിഎംഡബ്ല്യു ആഡംബര കാറാണ് സുകേഷ് നല്‍കിയത്.

ഒരു ഷോയുമായി ബന്ധപ്പെട്ട് ദുബായിലേക്ക് പോകാനാണ് ജാക്വിലിന്‍ മുംബൈ വിമാനത്താവളത്തിലെത്തിയത്. ഇവരെ ചോദ്യം ചെയ്ത ശേഷമാണ് അധികൃതര്‍ പോകാന്‍ അനുവദിച്ചത്.

ഇഡിക്ക് മുന്നില്‍ ദില്ലിയിലെത്തി ഹാജരാവണമെന്ന് നടിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഹാജരാകാനുള്ള നിര്‍ദേശം അടുത്ത ദിവസം തന്നെ ജാക്വിലിനെ അറിയിക്കുക.

നേരത്തെ രണ്ടു തവണ ജാക്വിലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കുറ്റപത്രത്തില്‍ ജാക്വിലിന്‍റെയും നോറയുടെയും പേരുണ്ട്. ജയിലില്‍ ഇരുന്ന് മൊബൈലിലൂടെ സുകേഷ് ജാക്വിലിനുമായി സംസാരിക്കാറുണ്ടായിരുന്നു.

Related posts

Leave a Comment