പ്രതി  ആവശ്യപ്പെട്ട സെല്ലിലേക്ക് മാറ്റി പാർപ്പിച്ചില്ല;  വാർഡന്‍റെ ചെവി കടിച്ച് പരിക്കേൽപ്പിച്ചു; തടവുകാരനെതിരേ കേസെടുത്തു

തിരുവനന്തപുരം: സെൻട്രൽ ജയിലിലെ വാർഡന്‍റെ ചെവിക്ക് കടിച്ച് പരിക്കേൽപ്പിച്ച കേസിൽ വിചാരണ തടവുകാരനെതിരെ പൂജപ്പുര പോലീസ് കേസെടുത്തു. നിരവധി കേസുകളിൽ പ്രതിയായ സാബു ഡാനിയേൽ (38) നെതിരെയാണ് പൂജപ്പുര പോലീസ് കേസെടുത്തത്.

പൂജപ്പുര സെൻട്രൽ ജയിലിലെ വാർഡൻ ഹരികൃഷ്ണന്‍റെ ചെവി പ്രതി കടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ച ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിക്കുകയായിരുന്നു.

ഇയാൾ ആവശ്യപ്പെട്ട സെല്ലിലേക്ക് മാറ്റി പാർപ്പിക്കണമെന്ന ആവശ്യം നിരസിച്ചതാണ് വാർഡന്‍റെ നേരെ കയ്യേറ്റം ചെയ്യാൻ ഇടയാക്കിയത്. മോഷണം, വഞ്ചന, അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സാബു ഡാനിയേൽ നേരത്തെയും ജയിൽ ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

സെൻട്രൽ ജയിലിലെ വാർഡനെ മആക്രമിച്ച സംഭവത്തിൽ കോടതിയുടെ അനുമതിക്ക് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൂജപ്പുര പോലീസ് പറഞ്ഞു.

Related posts