യെവൻ പുലിയാണ് കേട്ടോ! വാരാണസിയിലെത്തുന്ന വിദേശികൾ ഇനി പേടിക്കേണ്ട, എല്ലാം ദീപ് നോക്കിക്കോളും; അനായാസമായി ജാപ്പനീസ് ഭാഷ കൈകാര്യം ചെയ്ത് യുവാവ്; വീഡിയോ കാണാം

വാരാണസി ടൂർ ഡൈഗ് ദ്വീപ് സഞ്ചാരികളോട് മനോഹരമായി ജാപ്പനീസ് ഭാഷ സംസാരിക്കുന്നത് വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ ദീപ് താരമായി മാറി. ജനഹൃദയങ്ങളെ കീഴടക്കുന്ന ദൃശ്യങ്ങളാണതെന്നും ദീപിന്‍റെ അതിഥി ദേവോ ഭവാ സംസ്കാരത്തിനു അഭിനന്ദന പ്രവാഹങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ ഒഴുകിയെത്തിയത്.

വീഡിയോയിൽ സഞ്ചാരികൾ നന്ദി സൂചകമായി ദീപിന്‍റെ കൈയിൽ പണം നല്കുന്നുണ്ടെങ്കിലും ദീപ് അത് വാങ്ങുന്നില്ല. പണം അല്ല പ്രധാനം ആളുകളാണ് പ്രധാനമെന്ന് ദീപ് പറയുന്നു. എവിടെ നിന്നാണ് ഇത്രയും മനോഹരമായി ജാപ്പനീസ് ഭാഷ സംസാരിക്കാൻ പഠിച്ചതെന്ന് സഞ്ചാരികൾ ചോദിക്കുന്പോൾ, തനിക്ക് പതിനഞ്ച് വയസുള്ളപ്പോഴാണ് ജാപ്പനീസ് ഭാഷ പഠിച്ചതെന്നും മറുപടി പറയുന്നു.

ഒരു ടിപ് കൊടുത്താൽപോലും ദീപ് അത് സ്വീകരിക്കില്ലെന്നും, വളരെ നല്ല മനസുള്ള ആൾ എന്ന അടികുറിപോടെയാണ് സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവച്ചത്. മിസ്റ്റർ ദീപ് നല്ല മനസുള്ള വ്യക്തിയാണെന്നും ഇന്ത്യയിലേക്ക് പോകുന്നവർ തീർച്ചയായും ദീപിനെ പരിചയപെടണമെന്നും അടികുറിപ്പുള്ള സമാന വീഡിയോകളും ഇതിനകം തന്നെ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റി.

വളരെ വേഗം തന്നെ ആളുകൾ ഇത് ഏറ്റെടുത്തു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ ആളുകൾ ഹൃദയസ്പർശിയായ കുറിപ്പുകളാണ് പങ്കുവച്ചിരിക്കുന്നത്.

 

 

Related posts

Leave a Comment