റിയാദ്: ബോക്സിംഗ് റിംഗിന്റെ ലോക അധിപനെ നിശ്ചയിച്ച പോരാട്ടത്തിൽ ആൻഡി റൂയിസ് ജൂണിയറിനെ നിലംപരിശാക്കി ആന്റണി ജോഷ്വ ചാന്പ്യനായി. ആറു മാസം മുന്‍പ് നഷ്ടപ്പെട്ട ലോക ഹെവിവെയ്റ്റ് ബോക്സിംഗ് കിരീടം അതോടെ ബ്രിട്ടന്റെ ജോഷ്വ തിരിച്ചുപിടിച്ചു. മെക്സിക്കൻ അമേരിക്കൻ താരമായ ആൻഡി റൂയിസ് ജൂണിയറിനെ 118-110, 118-110, 119-109നാണ് ജോഷ്വ ഇടിച്ചിട്ടത്. പ്രഫഷണൽ ബോക്സിംഗിൽ 24 മത്സരങ്ങളിൽ ജോഷ്വയുടെ 23-ാം ജയമാണ്. ആൻഡി റൂയിസിനോട് മാത്രമാണ് ജോഷ്വ ഇതുവരെ പരാജയപ്പെട്ടിട്ടുള്ളൂ.
Related posts
ബ്രസീലിന്റെ പുതിയ പെലെ; എൻഡ്രിക് റിക്കാർഡുകളുടെ കളിത്തോഴൻ
മാഡ്രിഡ്: ബ്രസീലിന്റെ പുതിയ പെലെ എന്ന് ഇതിനോടകം പേരെടുത്ത എൻഡ്രിക്കിന്റെ മറ്റൊരു മിന്നും പ്രകടനത്തിന് ഫുട്ബോൾ ലോകം സാക്ഷ്യംവഹിച്ചു. മാഡ്രിഡിലെ സാന്റിയാഗൊ...ഐപിഎല്ലിൽ ആദ്യരണ്ട് മത്സരങ്ങളിലും ജയം സ്വന്തമാക്കി ക്യാപ്റ്റനും ശിഷ്യനും…
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് പുതിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ കീഴിൽ ആദ്യരണ്ട് മത്സരങ്ങളിലും ജയം സ്വന്തമാക്കി. സീസണ്...ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ഹൈദരാബാദ്: വന്നവർ വന്നവർ ബാറ്റെടുത്ത് കലിതുള്ളിയതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റിക്കാർഡ് കുറിക്കപ്പെട്ടു. മുംബൈ ഇന്ത്യൻസിനെ തല്ലിത്തകർത്ത്...