അവിടെ പോയതാണ് ജീവിതത്തില്‍ വഴിത്തിരിവായത് ! തുറന്നു പറച്ചിലുമായി നടി ജ്യോതി കൃഷ്ണ…

ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് ജ്യോതി കൃഷ്ണ. 2011ല്‍ പുറത്തിറങ്ങിയ
ബോംബെ മാര്‍ച്ച് പന്ത്രണ്ട് എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

ഈ തൃശ്ശൂര്‍ സ്വദേശിനി പിന്നീട് ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുക ആയിരുന്നു.

അതേ സമയം പിന്നീട് വേഷങ്ങള്‍ കുറഞ്ഞപ്പോള്‍ ജ്യോതി കൃഷ്ണ സിനിമയില്‍ നിന്ന് അവധിയെടുത്തു ദുബായില്‍ ഒരു സ്വകാര്യ എഫ് എമ്മില്‍ ജോലി ചെയ്തിരുന്നു.

ആ സമയത്ത് ജ്യോതി കൃഷ്ണ അരുണ്‍ ആനന്ദ രാജുമായി പ്രണയത്തില്‍ ആകുകയും തുടര്‍ന്ന അവര്‍ വിവാഹിതര്‍ ആകുകയും ചെയ്തു. 2017 നവംബര്‍ 19ന് ആയിരുന്നു വിവാഹം. ക്ലാസ്സ്മേറ്റ്സ് സിനിമയിലെ റസിയയായി തകര്‍ത്തഭിനയിച്ച നടി രാധികയുടെ സഹോദരനാണ് അരുണ്‍.

ധ്രുവ് ശൗര്യ എന്ന ഒരു മകന്‍ ഈ ദമ്പതികള്‍ക്ക് ഉണ്ട്. അതേ സമയം ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്.

നിലവില്‍ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുക ആണ് താരം. കുടുംബത്തില്‍ ആണ് താരം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

എന്നാല്‍ താന്‍ അധികം വൈകാതെ ചലച്ചിത്ര ലോകത്തേക്ക് തിരികെ വരുമെന്ന് ജ്യോതി കൃഷ്ണ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.

ഇപ്പോള്‍ തനിക്ക് ഏറ്റവും കമ്പം യാത്രയോടാണ്. സിനിമയാണ് തന്നെ യാത്രയുടെ ലോകത്തേക്ക് എത്തിച്ചത്. ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ന്യൂസിലന്‍ഡില്‍ പോകാന്‍ ഇടയായി. അത് ജീവിതത്തിലെ ട്രേണിംഗ് പോയിന്റ് ആയിരുന്നു.

ന്യൂസിലന്‍ഡിലാണ് ഷൂട്ട് എന്ന് പറഞ്ഞപ്പോള്‍ വലിയ അതിശയം തോന്നിയിരുന്നില്ല. അന്ന് യാത്രയോട് വലിയ താല്പര്യം ഉണ്ടായിരുന്നില്ല.

ഗൂഗിള്‍ നോക്കിയപ്പോള്‍ തണുപ്പുള്ള സ്ഥലമാണെന്ന് മനസ്സിലാക്കി. അതുകൊണ്ടാണ് യാത്ര തിരിച്ചപ്പോള്‍ നാട്ടില്‍ നിന്ന് കരിമ്പടം വാങ്ങി വച്ചത്.

എന്നാല്‍ അവിടെ എത്തിയപ്പോഴാണ് എല്ല് തുളച്ചു കയറുന്ന തണുപ്പ് ആണെന്ന് മനസ്സിലായത്. മൈനസ് ഡിഗ്രിയായിരുന്നു, തന്റെ അവസ്ഥ കണ്ടു ഒപ്പമുള്ളവര്‍ ഒരു ജാക്കറ്റ് നല്‍കി.

അങ്ങനെയാണ് തണുപ്പിനെ അതിജീവിച്ചത്. ന്യൂസിലന്‍ഡില്‍ ഉണ്ടായിരുന്ന ഓരോ ദിവസവും ശരിക്കും അത്ഭുതപ്പെടുത്തി. ഭൂമിയില്‍ ഇത്രയും മനോഹരമായ സ്ഥലമുണ്ടോ എന്ന് ചിന്തിച്ചുപോയി.

ജീവിതം തന്നെ മാറ്റിമറിച്ച യാത്രയായിരുന്നു അത്.അതോടെയാണ് യാത്രയോട് താല്പര്യം തോന്നിത്തുടങ്ങുന്നത് തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആളും യാത്രയോട് താല്പര്യം ഉള്ള ആളാണ്.

ജീവിതം ഒരു ട്രാക്കില്‍ ആയത് അപ്പോഴാണ്. ഇപ്പോള്‍ താനും ഭര്‍ത്താവ് അരുണും ഒരുമിച്ചാണ് യാത്ര നടത്താറുള്ളതെന്ന് ജ്യോതി കൃഷ്ണ പറയുന്നു.

എന്നാല്‍ വിദേശത്ത് യാത്ര ചെയ്യുമ്പോള്‍ കുറച്ചുദിവസം കഴിയുമ്പോള്‍ നാട്ടിലെ ഭക്ഷണം കഴിക്കാന്‍ തോന്നാറുണ്ട്. അത് പലപ്പോഴും വല്ലാത്ത വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും നടി പറയുന്നു.

സിനിമയുടെ വാല്യൂ എന്താണെന്ന് അറിയുന്ന ഒരു കുടുംബത്തിലേക്കാണ് ഞാന്‍ വിവാഹിതയായി പോയത്. ഭര്‍ത്താവ് അരുണ്‍ ഭയങ്കര സപ്പോര്‍ട്ടീവ് ആയിട്ടുള്ള ഒരു വ്യക്തിയാണ്.

അഭിനയിക്കുന്നുണ്ടെങ്കില്‍ അത് നല്ലൊരു കഥാപാത്രം ആയിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. പടം ഹിറ്റാവുകയോ ഹിറ്റാവാതെ ഇരിക്കുകയോ ഒക്കെ ഭാഗ്യ നിര്‍ഭാഗ്യം അനുസരിച്ച് ആയിരിക്കും.

ഞാന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറി നിന്നിട്ട് നാല് വര്‍ഷമേ ആയിട്ടുള്ളു, പക്ഷേ സിനിമ ഒരുപാട് മാറി. അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ എല്ലാവരും അറിയുന്നത് റോസ് എന്ന കഥാപാത്രമാണ്.

പക്ഷേ ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ഞാന്‍ എന്ന സിനിമയിലെ ലക്ഷ്മിക്കുട്ടി എന്ന കഥാപാത്രമായിരുന്നു. ആ കഥാപാത്രം ആവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല.

അതുകൊണ്ട് തന്നെ എന്റെ മനസിലും ഏറ്റവും അടുപ്പമുള്ള കഥാപാത്രം ലക്ഷ്മിക്കുട്ടിയാണ്. ഇനി പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കണം എന്നാണ് ആഗ്രഹം.

മലയാള സിനിമ നല്ല താരങ്ങളെ കൊണ്ട് സമ്പന്നമാണ്. അതിന്റെ ഭാഗമാവുന്നത് വലിയൊരു ഭാഗ്യമായിട്ടാണ് താന്‍ കരുതുന്നതെന്നും ജ്യോതി കൃഷ്ണ വ്യക്തമാക്കുന്നു.

Related posts

Leave a Comment