ശ്രീരാമനെയും ഇന്ത്യ അടിച്ചു മാറ്റിയെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ! ശ്രീരാമന്‍ നേപ്പാളിലെ രാജാവായിരുന്നുവെന്ന അവകാശവാദവുമായി കെ.പി ശര്‍മ ഒലി…

ശ്രീരാമനെ ഇന്ത്യ തങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തതെന്ന ആരോപണവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ അയോധ്യയില്‍ രാമരാജ്യം സൃഷ്ടിച്ചു കൊണ്ടാണ് ഇന്ത്യ ശ്രീരാമനെ സ്വന്തമാക്കിയതെന്നും നേപ്പാളിലെ ഒരിടത്തു നിന്നുമാണ് രാമന്‍ വന്നതെന്നും ഒലി പറഞ്ഞു.

വാത്മീകി രാമായണത്തെ നേപ്പാളിയിലേക്ക് വിവര്‍ത്തനം ചെയ്ത കവി ഭാനുഭക്ത ആചാര്യയുടെ 206-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒലി.

ബിഹാറുമായി അതിര്‍ത്തി പങ്കിടുന്ന പട്ടണമായ ബിര്‍ഗഞ്ചിന് പടിഞ്ഞാറ് ഭാഗമായിരുന്നു അയോധ്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ കാണിച്ചത് സാംസ്‌കാരിക വഞ്ചനയാണെന്നും ഒലി വ്യക്തമാക്കി.

ഇന്നത്തെ അയോധ്യയില്‍ നിന്ന്, വിവാഹത്തിനായി രാമന്‍ നേപ്പാളിലേക്ക് വരാന്‍ യാതൊരു സാധ്യതയുമില്ലെന്നും കെ.പി.ശര്‍മ ഒലി പറഞ്ഞു.”ഇന്ത്യ വസ്തുതകളെ വളച്ചൊടിച്ചതിനാല്‍ നാം സാംസ്‌കാരികമായി വഞ്ചിക്കപ്പെട്ടു. ഒരു ഇന്ത്യന്‍ രാജകുമാരനും സീതയെ വിവാഹം കഴിച്ച് നല്‍കിയിട്ടില്ല,” അദ്ദേഹം പറഞ്ഞു.


യുപിയിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യ ഇന്ത്യയുടെ പിന്നീടുള്ള സൃഷ്ടിയാണെന്നും യഥാര്‍ത്ഥ പുരാതന രാമ രാജ്യമല്ലെന്നും ഒലി വിശദീകരിച്ചു.

സീതയെപ്പോലെ, ഇന്നത്തെ നേപ്പാളില്‍ നിന്നാണ് രാമനും വന്നതെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞു. ബിഹാറുമായി അതിര്‍ത്തി പങ്കിടുന്ന തോറി എന്ന സ്ഥലത്തോട് ചേര്‍ന്നുള്ള പ്രദേശമായിരുന്നു രാമന്റേത്.

രാമന്‍ ഉപേക്ഷിച്ചതിന് ശേഷം, മക്കളായ ലവ-കുശന്മാരോടൊപ്പം നാരായണിയുടെ (ഗന്ധക് നദി) തീരത്തുള്ള വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തിലാണ് സീത താമസിച്ചിരുന്നതെന്നും ഒലി കൂട്ടിച്ചേര്‍ത്തു.

ഇന്നും ധാരാളം തീര്‍ഥാടകര്‍ അവിടെ എത്തുന്നു. ദസ്രത്ത് രാജാവിനായി ‘പുത്രെസ്തി യജ്ഞം’ നടത്തിയ പണ്ഡിറ്റുകള്‍ നേപ്പാളിലെ റിദി പ്രദേശത്തു നിന്നുള്ളവരാണെന്നും ഒലി അവകാശപ്പെട്ടു.

Related posts

Leave a Comment