ദേവസ്വം ബോർഡിന് കീഴിൽ 1249 ക്ഷേത്രം; വരുമാനമുള്ളത് വെറും 61 ക്ഷേത്രംമാത്രം; ബാക്കിയുള്ളവയുടെ പ്രവർത്തനം ഈ ക്ഷേത്രങ്ങളിൽ നിന്നും കിട്ടുന്ന പണം കൊണ്ട്; വരുമാനം  സർ‌ക്കാർ കൊണ്ടുപോകുന്നുവെന്ന് പറയുന്നവർക്കായി കണക്കുകൾ നിരത്തി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും, ശബരിമലയിലെയും പണം സംസ്ഥാന സർക്കാർ എടുക്കുന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ദേവസ്വം ബോർഡ് ജീവനക്കാരുടെ ശന്പളം, പെൻഷൻ ഇനത്തിൽ വേണ്ടി വരുന്ന 487 കോടി രൂപ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പിനു കഴിഞ്ഞ സാന്പത്തിക വർഷം വേണ്ടി വന്നതു 678 കോടി രൂപയാണെന്നും ആരോപണങ്ങൾ തള്ളിക്കൊണ്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.

2017-18ൽ ശബരിമലയിൽ നിന്നുള്ള 342 കോടി രൂപയുൾപ്പെടെ ക്ഷേത്രങ്ങളിൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ചത് ആകെ 683 കോടി രൂപയാണ്. കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാൾ തുടങ്ങിയവയിൽ നിന്നെല്ലാം അടക്കമുള്ള തുകയാണിത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1249 ക്ഷേത്രങ്ങളിൽ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളിൽ മാത്രമാണ്. 1188 ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നത് ശബരിമല ഉൾപ്പെടെ 61 ക്ഷേത്രങ്ങളിലെ വരുമാനവും സർക്കാർ സഹായവും ഉപയോഗിച്ചാണെന്നും മന്ത്രി പറഞ്ഞു.

2017-18 ൽ ശബരിമലയിൽ നിന്ന് കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാൾ എന്നീ ഇനങ്ങളിലെല്ലാമായി ലഭിച്ചത് 342 കോടി രൂപയാണ്. ഇതിൽ 73 കോടി രൂപ ശബരിമലയിലെ ചെലവുകൾക്കായി വിനിയോഗിച്ചുവെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്.

പ്രതിവർഷം തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ ശന്പളത്തിന് വേണ്ടി മാത്രം ചെലവഴിക്കേണ്ടി വരുന്നത് 354 കോടി രൂപയാണ്. പെൻഷൻ നൽകാൻ വേണ്ടി 133 കോടി രൂപ നൽകേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നീക്കിയിരുപ്പ് തുക ദേവസ്വം ബോർഡിന്‍റെ കരുതൽ നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണ്. അതിൽ സംസ്ഥാന സർക്കാർ കൈ കടത്താറില്ല. കഴിഞ്ഞ സാന്പത്തിക വർഷം സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾക്കായി 70 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്‍റെ ദേവസ്വം വകുപ്പ് മാത്രം നൽകിയത്.

റോഡുകൾ, ജലവിതരണം തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ ചെലവാക്കുന്ന കോടിക്കണക്കിന് രൂപ ഇതിന് പുറമെയാണ്. വസ്തുതകൾ ഇതായിരിക്കേ, തെറ്റിദ്ധാരണകൾ പരത്തി നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Related posts