കഴിഞ്ഞ വർഷം കുത്തിയിട്ട് മുങ്ങിയവർ  വീണ്ടും അവിടെതന്നെയെത്തി; സിവിൽ സ്റ്റേഷനിലെത്തിയ അക്രമികളെ  ഭീതിയോടെ  നോക്കി ജീവനക്കാരും നാട്ടുകാരും

മാവേലിക്കര: സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ വലിയ കടന്നൽ കൂട് ഭീഷണി ഉയർത്തുന്നു. ആർടിഒ, സിവിൽ സപ്ലൈസ്, കൃഷി ഓഫീസ് തുടങ്ങി പ്രധാനപ്പെട്ട 16 ഓളം ഓഫീസുകൾ പ്രവർത്തിക്കുന്നിടത്താണ് കടന്നൽ കൂട് ഉള്ളത്. മുൻപ് കടന്നലുകളുടെ ആക്രമണത്തിൽ ഇവിടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പിന്നീട് ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവയുടെ സഹായത്താൽ വാവ സുരേഷിനെ എത്തിച്ചായിരുന്നു കടന്നിൽ കൂട് ഇവിടെ നിന്നും മാറ്റിയത്.

എന്നാൽ അതേ സ്ഥാനത്തു തന്നെയാണ് വീണ്ടും കടന്നൽ കൂട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടിയന്തിരമായി കടന്നൽ കൂട് ഇവിടെ നിന്നും മാറ്റാൻ സാധിച്ചില്ലെങ്കിൽ വലിയ ഭീഷണിയായി മാറും എന്നാണ് ഉദ്യോഗസ്ഥരും പ്രദേശവാസികളും പറയുന്നത്.

Related posts