കേരളത്തിലെ ആദ്യത്തെ സൗരോർജ സ്റ്റേഡിയമാകാൻ ഒരുങ്ങി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം


കൊച്ചി: വിശാല കൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ)യുടെ ഉടമസ്ഥതയിലുള്ള കലൂർ ജവഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ സൗരോർജ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ജിസിഡിഎ. സിയാലുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും പൂർത്തിയാകുക. പ്രതിമാസം മൂന്നു മെഗാവാട്ട് ഉത്പാദിപ്പിക്കാനാണു ജിസിഡിഎ ലക്ഷ്യമിടുന്നതെങ്കിലും ആദ്യഘട്ടത്തിൽ ഒരു മെഗാവാട്ട് ആയിരിക്കും ഉത്പാദിപ്പിക്കുക.

മേൽക്കൂരകൾക്കു മുകളിലായിരിക്കും സൗരോർജ പാനലുകൾ സ്ഥാപിക്കുകയെന്നു ജിസിഡിഎ ചെയർമാൻ വി. സലിം പറഞ്ഞു. ഈ മേഖലയിൽ പ്രവൃത്തിപരിചയമുള്ള സിയാലുമായി ചേർന്നാണു പദ്ധതി. സർക്കാരിന്‍റെ അന്തിമ അനുമതി ലഭിച്ചാലുടൻ അഞ്ചു മാസത്തിനകം ആദ്യഘട്ട പദ്ധതി പൂർത്തിയാക്കും. ലിഡ്ഡുകൾ സ്ഥാപിച്ചു വൈദ്യുതി ശേഖരിച്ച ശേഷം അതു വൈദ്യുതി ബോർഡിനു കൈമാറും.

ബിൽ തുക ഇതിൽനിന്നു കുറവ് ചെയ്യുകയും ബാക്കി വൈദ്യുതിക്കു കെഎസ്ഇബി പണം നൽകുകയുംചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെയും സൗരോർജ സ്റ്റേഡിയമായി മാറും കലൂർ നെഹ്റു സ്റ്റേഡിയം. നാലു കോടി രൂപ മുതൽമുടക്ക് വരുന്ന പദ്ധതിയിൽനിന്ന് ഏഴു വർഷംകൊണ്ടു ലാഭം കൈവരിക്കാനാകുമെന്നാണു ജിസിഡിഎയുടെ പ്രതീക്ഷ.

Related posts