ലഹരിമരുന്നിനെതിരേ പരാതിപ്പെട്ടതിന് ആക്രമണം; സൈനികന് കുത്തേറ്റു രണ്ടുപേർ പിടിയിൽ

മാരാരിക്കുളം: കഞ്ചാവ് വില്പനക്കെതിരെ പരാതി നൽകിയതിന് സൈനികനെ ഓണാഘോഷപരിപാടിക്കിടയിൽ കുത്തി പരിക്കേൽപ്പിച്ചു. രണ്ടുപേർ അറസ്റ്റിൽ. എസ്എൽപുരം തോട്ടുചിറ വെളി അരുണ്‍മോഹന(25)നാണ് കുത്തേറ്റത്. എസ്എൽപുരം നടിച്ചിറ വീട്ടിൽ എസ് അജിത് (26), തൈയ്യിൽ വീട്ടിൽ പി.ഹരികുമാർ (21) എന്നിവരെയാണ് മാരാരിക്കുളം പോലീസ് പിടികൂടിയത്.

മാരാരിക്കുളം കളിത്തട്ടിന് പടിഞ്ഞാറ് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മാരാരിക്കുളത്തെ കഞ്ചാവ് മാഫിയക്കെതിരെ അരുണ്‍മോഹനന്‍റെ അച്ഛൻ മോഹനൻ പരാതി നൽകിയിരുന്നു. എസ്എൽപുരത്തെ ക്ലബിന്‍റെ ഓണാഘോഷ പരിപാടി കാണാനെത്തിയ മോഹനനെ ഉപദ്രവിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് കുത്തേറ്റത്.

അരുണ്‍ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. നാസിക്കിൽ എയർഫോഴ്സിൽ ജോലി ചെയ്യുന്ന അരുണ്‍ ഇന്നലെ മടങ്ങിപോകേണ്ടതായിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേർ ഒളിവിലാണ്. കഞ്ചാവ് കേസുകളിലും വധശ്രമ കേസുകളിലെയും പ്രതികളാണ് അറസ്റ്റിലായവർ.

Related posts