യുവാക്കൾക്കിടയിൽ കഞ്ചാവിന്‍റെ ഉപയോഗത്തിനു പുതിയ രീതി വ്യാപകമാകുന്നു; ലഭിക്കുന്നത് ഓണ്‍ലൈന്‍ വഴി മാത്രം

പന്തളം: യുവാക്കൾക്കിടയിൽ കഞ്ചാവിന്‍റെ ഉപയോഗത്തിനു പുതിയ രീതി വ്യാപകമാകുന്നതായി പോലീസ്. ഇത്തരം കേസിൽ പൂഴിക്കാട് നിന്നും ഇലവുംതിട്ട അർച്ചന ഭവനിൽ അജീഷ് (32), ചെന്നീർക്കര പാറമോടിയിൽ ജോബിൻ (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഓൺലൈൻ വഴിമാത്രം ലഭിക്കുന്ന ഒസിബി പേപ്പർ റോളിൽ കഞ്ചാവും മറ്റും നിറച്ചു വലിക്കുന്നതാണ് പുതിയ രീതി. ഇങ്ങനെ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെയും വിദ്യാർഥികളുടെയും എണ്ണം വർധിച്ചു വരുന്നതായും പോലീസ് പറഞ്ഞു.

ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ പരാതി ലഭിച്ച പന്തളം പൂഴിക്കാട് പ്രദേശത്ത് കഴിഞ്ഞ 23ന് പന്തളം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർമാർ നല്കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പന്തളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരെ പിടികൂടിയത്.

അജീഷ് പന്തളം, പത്തനംതിട്ട, റാന്നി, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ ഉൾപ്പെട്ട ആളുമാണ്. ഇവർക്ക് പൂഴിക്കാട് പ്രദേശത്ത് സഹായം ചെയ്തു കൊടുക്കുന്നവരേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related posts