കൊച്ചി സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അതത് മണ്ഡലങ്ങളില്‍ വോട്ടിനുള്ള അവസരം നിഷേധിച്ചെന്ന്

കൊച്ചി: കൊച്ചി സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അതത് നിയോജക മണ്ഡലങ്ങളില്‍ വോട്ടുചെയ്യാനുള്ള അവസരം നിഷേധിച്ചതായി ആക്ഷേപം. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി.കൊച്ചി സിറ്റിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള നിര്‍ദേശത്തിന് വിരുദ്ധമായി നിശ്ചിത ഫോം 12 ല്‍ മാത്രം പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നല്‍കിയാല്‍ മതിയെന്ന സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശമാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് പോലീസുകാര്‍ പറയുന്നത്.

ഈ നിര്‍ദേശ പ്രകാരം അപേക്ഷ നല്‍കിയ മുഴുവന്‍ പോലീസുകാര്‍ക്കും അതത് നിയോജക മണ്ഡലങ്ങളില്‍ സൗകര്യപ്രദമായ ഫെസിലിറ്റേഷന്‍ സെന്‍ററുകളില്‍ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായെന്നാണ് ആരോപണം.പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശപ്രകാരമുള്ള ഫോം 12, ഫോം 12 ഡി പ്രകാരമുള്ള ഏത് ഫോമിലും അപേക്ഷ നല്‍കാവുന്നതാണെന്ന നിര്‍ദേശം ഉണ്ടായിരുന്നു.

മറ്റെല്ലാ ജില്ലകളിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഫോം 12 ഡി പ്രകാരം അപേക്ഷ നല്‍കുന്നതിന് അവസരം ലഭിച്ചതു മൂലം അതത് നിയോജക മണ്ഡലങ്ങളില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിന് അവസരം കിട്ടി. എന്നാല്‍ ജില്ലയിലെ ചില മേലുദ്യോഗസ്ഥരുടെ അനാവശ്യ പിടിവാശി മൂലമാണ് തങ്ങള്‍ക്ക് ഇത്തരത്തില്‍ വോട്ടു ചെയ്യാനുള്ള അവസരം നഷ്ടമായതെന്നാണ് പോലീസുകാര്‍ പറയുന്നത്.

എറണാകുളം ജില്ലയിലെയും മറ്റ് ജില്ലകളിലെയും സിറ്റിയില്‍ ജോലി ചെയ്യുന്നവര്‍ ഏത് നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍ ആയാലും ഇത്തരത്തില്‍ ഫോം 12 ല്‍ മാത്രം നിര്‍ബന്ധമായി അപേക്ഷ നല്‍കണമെന്ന നിര്‍ദേശം നല്‍കിയതു മൂലം ജില്ലയിലെ ഏക സെന്‍ററായ കാക്കനാട് മാര്‍ അത്തനേഷ്യസ് സ്‌കൂളില്‍ നേരിട്ട് എത്തിയാല്‍ മാത്രമേ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയൂ. ഇതുമൂലം ബഹുഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥരും വോട്ടവകാശം വിനിയോഗിക്കാന്‍ തയാറാകാത്ത സാഹചര്യമാണുള്ളത്.

ഇത് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സും സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. സംസ്ഥാന ഇലക്ഷന്‍ കമ്മീഷനും ഇത് സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതായാണ് വിവരം.

Related posts

Leave a Comment