ലോക ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ തിരിച്ചുവരവിന് കാൽ നൂറ്റാണ്ട്. സൗരവ് ഗാംഗുലി നയിച്ച സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ് തുടങ്ങിയവരുള്‍പ്പെട്ട ഇന്ത്യന്നിരയുടെ വീര്യമുള്ള ഉയിർപ്പിന് കോൽക്കത്ത ഈഡൻ ഗാർഡൻ സാക്ഷ്യം വഹിച്ചിട്ട് 25 വർഷം ഇന്നലെ പിന്നിട്ടു.
കരുത്തരായ ഓസ്ട്രേലിയയോട് ആദ്യ ഇന്നിംഗ്സിൽ ഫോളോ ഓണ്‍ വഴങ്ങി. തോറ്റു എന്ന് ഉറപ്പിച്ച മത്സരത്തിൽ 171 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കി ഇന്ത്യ വിസ്മയിപ്പിച്ചു.
2001ൽ സ്റ്റീവ് വോയുടെ ഓസീസ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ആദ്യ മൽസരത്തിൽ 10 വിക്കറ്റിന്റെ ആധികാരിക ജയം നേടി. രണ്ടാം ടെസ്റ്റിന് വേദിയായത് കോൽക്കത്ത ഈഡൻ ഗാർഡൻസ്. 2001 മാർച്ച് 11. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് കുറിച്ചത് 445 റണ്‍സ്.
മറുപടി ബാറ്റിംഗിൽ ഇന്ത്യ 171ന് എല്ലാവരും പുറത്ത്. 274 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യയെ വോ വീണ്ടും ബാറ്റിംഗിനയച്ചു. തകര്‍ന്ന ഇന്ത്യക്ക് ആറാമനായി ദ്രാവിഡ് ക്രീസിലെത്തിയതോടെ കളി മാറി. 452 പന്തുകൾ നേരിട്ട ലക്ഷ്മണും (281) 353 പന്തുകൾ നേരിട്ട ദ്രാവിഡും (180) പുറത്തായ മത്സരത്തില്‍ ഏഴിന് 657 എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഒടുവിൽ ഇന്ത്യക്ക് 171 റണ്‍സ് ജയം.
