കൊട്ടിയം ഷിജുവിനെ നിക്കറിയില്ലേട; ഗുണ്ടകളെ തിരിച്ചറിഞ്ഞില്ലെന്നാരോപിച്ച് വിദ്യാർഥിയെ കൊല്ലാൻ ശ്രമം

കൊല്ലം: ഗുണ്ടയായതന്നെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ വിദ്യാർഥിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രധാനപ്രതി അറസ്റ്റിൽ. ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജുവാണ് പിടിയിലായത്. കൊല്ലം ചിതറ ബൗണ്ടർ മുക്കിൽ‌ ഏപ്രിൽ 17നായിരുന്നു സംഭവം.

ഒരു മാസത്തിലധികമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊട്ടിയം ഷിജുവിനെ കൊട്ടിയത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. കേസിലെ രണ്ടാംപ്രതി തീപ്പൊരി ഷിബു നേരത്തെ പിടിയിലായിരുന്നു.

പാങ്ങോട് മൂന്നുമുക്ക് സ്വദേശി മുസമ്മിൽ (18) ആണ് ആക്രമണത്തിനിരയായത്. മുസമ്മിൽ ഉൾപ്പെടെയുള്ള വിദ്യാർഥികൾ റോഡിൽ നിന്ന സമയത്താണ് കൊട്ടിയം ഷിജു അതുവഴിയെത്തിയത്.

തുടർന്ന് വിദ്യാർഥികളോട് റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. മുസമ്മിൽ മാറാൻ ശ്രമിക്കവേ ഷിജു സ്കൂട്ടറിൽനിന്നും ഇറങ്ങി വന്ന് മാറാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോടായെന്ന് ചോദിച്ച് തള്ളി മാറ്റി.

ഞാൻ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ മുസമ്മിൽ അറിയില്ലെന്ന് മറുപടി നൽകി. തുടർന്നാണ് ഇയാൾ വിദ്യാർഥിയെ പൊതുജനമധ്യത്തിൽവച്ച് ക്രൂരമായി മർദിച്ചത്. സുഹൃത്തായ തീപ്പൊരി ഷിബുവുമായി ചേർന്നായിരുന്നു മർദനം. ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Related posts

Leave a Comment