മിന്നല്‍ ബസ് നിര്‍ത്താന്‍ ഡ്രൈവറോട് കണ്ടക്ടര്‍ ആവശ്യപ്പെട്ടു; പറ്റില്ലെന്നു പറഞ്ഞ ഡ്രൈവറുടെ കണ്ണ് കണ്ടക്ടര്‍ അടിച്ചു തകര്‍ത്തു; സംഭവം ഇങ്ങനെ…

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ ബസിലെ ഡ്രൈവറുടെ കണ്ണ് കണ്ടക്ടര്‍ അടിച്ചു തരിപ്പണമാക്കി.തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനാണ് അടിയേറ്റത്. സ്‌റ്റോപ്പ് ഇല്ലാത്തിടത്ത് ബസ് നിര്‍ത്തണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ നിരസിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാഞ്ഞ കണ്ടക്ടര്‍ ഡ്രൈവറെ വെള്ളക്കുപ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിയേറ്റ് ഡ്രൈവറുടെ കണ്ണിനു സാരമായി പരിക്കേറ്റു.
ഇയാള്‍ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണിന് അടിയന്തരശസ്ത്രക്രിയ വേണ്ടിവരും.

കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ വന്ന മിന്നല്‍ബസിലാണ് അടി നടന്നത്. ബസ് സ്റ്റാന്‍ഡില്‍ എത്തിയ സമയമാണ് കണ്ടക്ടര്‍ ഡ്രൈവറെ തല്ലിയത്. സ്റ്റോപ്പില്ലാത്ത പി.എം.ജി. ജംഗ്ഷനില്‍ ബസ് നിര്‍ത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡ്രൈവര്‍ തയ്യാറായില്ല. ഇതാണ് വാക്കേറ്റത്തിനു കാരണമായത്. ബസില്‍വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ബസ്, സ്റ്റാന്‍ഡിലെ ഡീസല്‍ പമ്പിനു സമീപം ഒതുക്കി നിര്‍ത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് അടിയേറ്റത്. കണ്ടക്ടര്‍ അമീര്‍ അലിക്കെതിരേ സ്റ്റേഷന്‍ അധികൃതര്‍ക്കു പരാതിനല്‍കി. തമ്പാനൂര്‍ പോലീസിനും പരാതി കൈമാറിയിട്ടുണ്ട്. സിഐടിയു.0 സംഘടനാഭാരവാഹിയായ കണ്ടക്ടറെ രക്ഷിക്കാന്‍ യൂണിയന്‍ നേതൃത്വം ഇടപെട്ടിരുന്നു. എന്നാല്‍, കണ്ണിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കേസ് ഒഴിവാക്കാന്‍ കഴിഞ്ഞില്ല.

Related posts