നാട്ടുകാർ തടഞ്ഞ് വച്ച യുവാക്കളെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് വൈകി; താമസിച്ചെത്തിയത് ചോദ്യം ചെയ്ത നാട്ടുകാരും പോലീസും തമ്മിൽ കൂട്ടത്തല്ല്; പിന്നെ സംഭവിച്ചത് ഇങ്ങനെയൊക്കെ…

കുളത്തൂപ്പുഴ: പോലീസും നാട്ടുകാരുമായുളള സംഘർഷത്തിൽ പോലീസുകാരന് പരിക്ക്. കുളത്തൂപ്പുഴ സ്റ്റേഷനിലെ ഡ്രൈവ‌ർ ഷിബുവിനാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാത്രി 11 ഓടെ ചോഴിയക്കോട് ജംഗ്ഷന്സമീപമായിരുന്നു സംഭവം. മൈലമൂട് സ്വദേശിയായ ഉണ്ണിയുടെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. എന്നാൽ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിക്കാതെ പൊലീസ് ഇവരെ മടക്കി അയച്ചു.

എന്നാൽ രാത്രി ബൈക്ക് മോഷ്ടാക്കളെന്നാരോപിച്ച് രണ്ട് യുവാക്കളെ നാട്ടുകാർതടഞ്ഞ് വച്ച് പോലീസിനെ അറിയിച്ചെങ്കിലും എത്താൻ വാഹനം ഇല്ലന്നറിയിച്ച് പോലീസ് പിൻ മാറുകയായിരുന്നു. നാട്ടുകാർ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

തുടർന്ന് ഏറെ വൈകിയാണ് പോലീസ് പ്രദേശത്ത് എത്തിയത്. ഇതിനിടെ ഡ്രൈവർ ഷിബു നാട്ടുകാരിൽ ചിലരോട് തട്ടികയറുകയും അസഭ്യം വിളിച്ചെന്നാരോപിച്ചാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഷിബുവിന് പരിക്കേൽക്കുകയുമായിരുന്നു. തലക്ക് പരിക്കേറ്റ ഷിബുവിനെ അഞ്ചലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടയിൽ പോലീസിനെ ആക്രമിച്ചവർ ക്ഷേത്രത്തിൽ ഉണ്ടെന്നാരോപിച്ച് സമീപത്തെ മാടൻനട ക്ഷേത്രത്തിലെ ഉത്സവം പോലീസ് നിർത്തിവയ്പിച്ചു. സംഭവത്തിൽ ഒട്ടേറെ പേരെ പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related posts