കോഴിക്കോട് നഗരത്തിൽ നിന്ന് ഒരു മാസത്തിനിടെ പിടികൂടിയത് അഞ്ച് കിലോ എംഡിഎംഎ

കോഴിക്കോട്:ഒരു മാസത്തിനിടെ കോഴിക്കോട് നഗരപരിധിയില്‍ മാത്രം പോലീസും എക്‌സൈസ് വകുപ്പും പിടികൂടിയത് അഞ്ച് കിലോഗ്രാം എംഡിഎംഎ.പോലീസും എക്‌സൈസും പുറത്തുവിട്ട കണക്ക് പ്രകാരം ഏപ്രില്‍ ഒന്നിനും മേയ് പത്തിനുമിടയിലാണ് ഇത്രയും കൂടിയ അളവില്‍ രാസലഹരി പിടികൂടിയത്.

നഗരത്തിന് പുറത്തെ പോലീസ് സ്റ്റേഷന്‍ പരിധികളിലും ഈ കാലയളവില്‍ ലഹരിവേട്ട നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥര്‍ മറ്റ് ജോലികളിലായതിനാല്‍ പൊതുവെ കേസുകളുടെ എണ്ണം കുറവാണ്. അതേസമയം പിടികൂടിയ അളവ് വളരെ കൂടുതലായിരുന്നു.

ഗ്രാമിന് മൂവായിരം മുതല്‍ ആറായിരം രൂപവരെയാണ് എംഡിഎംഎയുടെ ശരാശരിവില. ഡിമാന്‍ഡുള്ളസമയങ്ങളില്‍ ഗ്രാമിന് 10,000 രൂപവരെ വില വരുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. നഗരപരിധിയില്‍ പിടികൂടിയത് വിപണിയില്‍ 30 കോടിയോളം വരെ വില വരുന്ന ലഹരിമരുന്നാണെന്നാണ് കണക്ക്.

ഡാന്‍സാഫ് സംഘവും പോലീസും എക്‌സൈസും നിരന്തരം ലഹരി പിടികൂടുന്നെങ്കിലും കേരളത്തിലേക്ക് എംഡിഎംഎയുടെ ഒഴുക്ക് കുറയുന്നില്ലെന്നാണ് കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. ലഹരിയെത്തുന്ന ഉറവിടത്തില്‍ പോയി പ്രതികളെ കണ്ടെത്താന്‍ പോലീസിന് അപൂര്‍വമായെ സാധിക്കാറുള്ളൂ. പിടിയിലാവുന്നത് കാരിയര്‍മാര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന്ലഹരിവാങ്ങി കേരളത്തിലെത്തിച്ചാല്‍ ഗ്രാമിന് ഇരട്ടിവില ലഭിക്കും.

ഡിമാന്‍ഡുള്ളസമയങ്ങളില്‍ ഇരട്ടിയിലധികമാണ് ലാഭം. ഇതിന്‍റെ നിയമവശങ്ങള്‍ അറിയാതെ യുവാക്കള്‍ കാരിയര്‍മാരാകുന്ന സംഭവങ്ങളുമുണ്ട്. പത്ത് ഗ്രാമിന് മുകളില്‍ ഇത്തരം രാസവസ്തുക്കള്‍ കൈവശം വെക്കുന്നത് പത്ത് മുതല്‍ 20 വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.കേസില്‍ പിടിയിലാകുന്നവരില്‍ ഏറെയും യുവാക്കളാണ്. പെണ്‍കുട്ടികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

Related posts

Leave a Comment