തുടര്‍ഭരണം രാഷ്‌ട്രീയ പാര്‍ട്ടികളിലും വ്യക്തികളിലും ഫാസിസ്റ്റ് മനോഭാവം വളര്‍ത്തുമെന്ന് ഡോ. ബി. അശോക്

തിരുവനന്തപുരം: സര്‍ക്കാരിനെയും ആഭ്യന്തരവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ബി. അശോക്. തുടര്‍ഭരണം രാഷ്ട്രീയ പാര്‍ട്ടികളിലും വ്യക്തികളിലും ഫാസിസ്റ്റ് മനോഭാവം വളര്‍ത്തും. വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണം.

സുതാര്യ ജനാധിപത്യത്തിന് വോട്ടര്‍മാര്‍ ജാഗരൂകരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ശബ്ദത്തില്‍ അദ്ദേഹം എഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെയും ആഭ്യന്തരവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

എം.ടി.വാസുദേവന്‍ നായരും സച്ചിദാനന്ദനും നേരത്തെ സര്‍ക്കാരിനെതിരെ വിമര്‍ശിച്ച കാര്യങ്ങളും ലേഖനത്തില്‍ അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. നടന്‍ മമ്മൂട്ടി നടത്തിയ അഭിപ്രായം മാനിക്കാതെ അദ്ദേഹത്തിനെതിരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

തന്റെ അഭിപ്രായങ്ങള്‍ തന്റേടത്തോടെ പറയുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ബി. അശോക്. ഐഎഎസ് കേഡറിലുള്ള ഉദ്യോഗസ്ഥര്‍ വഹിക്കേണ്ട പദവികളില്‍ സര്‍ക്കാരില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെയും പോലീസിലെ ഉദ്യോഗസ്ഥരെയും നിയമിക്കുന്നതിനോട് അദ്ദേഹം എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നു.

അശോകിന്റെ നിലപാടുകളില്‍ സര്‍ക്കാരിന് കടുത്ത നീരസം ഉണ്ടായിരുന്നു. സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് അദ്ദേഹം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നടത്തിയ നിയമപോരാട്ടം വിജയം കണ്ടിരുന്നു.

Related posts

Leave a Comment