എന്റെ ഇക്കയുടെ ഒപ്പം ഞാന്‍ പോവുകയാണ്…അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ്; കാസര്‍ഗോട്ടെ സംഭവം ലവ് ജിഹാദെന്ന് ബന്ധുക്കള്‍ അല്ലെന്ന് പോലീസും…

കാസര്‍ഗോട്ട് പ്രതിശ്രുത വധു ആഭരണങ്ങളുമായി കാമുകനൊപ്പം പോയ സംഭവം ലവ് ജിഹാദെന്ന് ആരോപണം. സംഭവം ലൗ ജിഹാദാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുമ്പോള്‍ ഈ ആരോപണം പാടെ തള്ളുകയാണ് പോലീസ്.

സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. പെണ്‍കുട്ടി നാടുവിട്ടു ആറു ദിവസമായിട്ടും പോലീസിന് വിഷയത്തില്‍ തുമ്പുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പൊള്ളക്കടയില്‍ ഇരുപത്തിയൊന്നുകാരിയായ അഞ്ജലിയെയാണ് കാണാതായത്. പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയെന്നാണ് സൂചന.

ഏപ്രില്‍ 25 ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചയ്ക്കാണ് വീട് വിട്ടിറങ്ങുന്നത്. ‘എന്റെ ഇക്കയുടെ ഒപ്പം ഞാന്‍ പോകുകയാണ്. അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ്, ഇക്കയ്ക്ക് എന്നോട് വലിയ സ്നേഹമാണ്’ എന്ന് എഴുതിയ ഒരുകുറിപ്പ് അഞ്ജലിയുടെ മുറിയില്‍ നിന്ന് ലഭിച്ചിരുന്നു.

അഞ്ജലിയുടെ പിതാവ് ആലിന്‍കീഴിലെ ശ്രീധരന്റെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്തെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.

പെണ്‍കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ അടുത്തും അന്വേഷിച്ചെങ്കിലും കാമുകനെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.

മതപരിവര്‍ത്തനം നടത്താന്‍ ലൗജിഹാദ് ശക്തികള്‍ മകളെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാഞ്ഞങ്ങാട്ടെ സ്വകാര്യ കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി വീട്ടില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി.

കാഞ്ഞങ്ങാട്ടേക്ക് പൊകുന്നെന്ന് പറഞ്ഞാണ് വീടുവിട്ടിറങ്ങിയത്. കാണാതായ ദിവസം കുറ്റിക്കോല്‍ കൊളത്തൂരില്‍ ഭാഗംവരെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഓണായിരുന്നെന്ന് സൈബര്‍സെല്‍ അന്വേഷണത്തില്‍ കണ്ടെത്തി.

അതിന് ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ആയി. സൈബര്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ഡിപ്രഷനുള്ള ഗുളികയും അത് ഉപയോഗിക്കാനുള്ള കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ലവ് ജിഹാദ് ആരോപണങ്ങള്‍ പോലീസ് തള്ളിക്കളയുകയാണ്.

ലവ് ജിഹാദ് ആണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കേസ് അന്വേഷിക്കുന്ന അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പില്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. നാട്ടില്‍ ഇത്തരം പ്രചാരണമുള്ളതുകൊണ്ട് ഇരുവരും ഭയന്ന് മാറിനില്‍ക്കുന്നതാകാനും വഴിയുണ്ട്.

കത്തില്‍ പറയുന്ന ഇക്ക ആരെന്ന് കണ്ടെത്താനും പൊലീസിന് സാധിച്ചില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ മൂന്ന് ദിവസത്തിനകം കണ്ടെത്താനാകുമെന്നാണ് പൊലീസ് പറയുന്നത്.

ഇക്ക എന്ന് സൂചിപ്പിച്ചത് പള്ളിക്കര സ്വദേശിയായ യുവാവാണോ എന്ന സംശയത്തില്‍ ബന്ധുക്കള്‍ ഇന്നലെ അയാളുടെ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും അയാളല്ലെന്ന് ബോദ്ധ്യമായി. പോവുമ്പോള്‍ വിവാഹത്തിനായി വാങ്ങിയ 10 പവന്റെ സ്വര്‍ണവും പെണ്‍കുട്ടി എടുത്തിരുന്നു.

Related posts

Leave a Comment