അമ്പലപ്പുഴ: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് വരുത്തുന്ന നിർദേശം പിൻവലിക്കണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധസമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ലഹരി കൂടിയ മദ്യം ഉപയോഗിക്കാനുള്ള ആദ്യ പടിയായി മാത്രമേ ലഹരികുറഞ്ഞ മദ്യത്തെ കാണുവാൻ സാധിക്കുകയുള്ളൂ.
ലഹരി ഉപയോഗിക്കുന്ന വിദ്യാർഥിയെ സംബന്ധിച്ച് അവന്റെ എൽകെജി വിദ്യാഭ്യാസമാണ് ലഹരി കുറഞ്ഞ, വീര്യം കുറഞ്ഞ മദ്യം. അതുകൊണ്ടുതന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനവും വിതരണവും കർശനമായി തടയണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധസമിതി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. ദിലീപ് ചെറിയനാട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഹക്കീം മുഹമ്മദ് രാജാ, തോട്ടുങ്കൽ ജോർജ് ജോസഫ്, ബിനു ഏബ്രഹാം, എ.എ. അലിയാർ മാന്നാർ, ജേക്കബ് എട്ടുവറയിൽ, ആന്റണി കരിപ്പാശേരി, ഷീല ജഗധരൻ, ശ്യാമള പ്രസാദ്, സിസ്റ്റർ റോസിലിൻ ജോസഫ്, ഡി.ഡി. സുനിൽകുമാർ, ജോണി മാത്യു എന്നിവർ പ്രസംഗിച്ചു.
