ജീവിതത്തില്‍ ഇനിയൊന്നും ചെയ്തു തീര്‍ക്കാനില്ല ! വീടിനടുത്ത് സ്വന്തം ശവക്കുഴിയൊരുക്കി എഴുപതുകാരന്‍; ഒടുവില്‍ സംഭവിച്ചത്…

ജീവിച്ചിരിക്കെ കുഴിമാടം ഒരുക്കി നാട്ടുകാരെ മൊത്തത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് എഴുപതുകാരന്‍ ലാച്ചി റെഡ്ഡി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. പ്രാര്‍ഥനകളും പൂജകളും ശീലമാക്കിയ ഇയാള്‍ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് 10 അടി താഴ്ചയില്‍ ശവക്കുഴിയുണ്ടാക്കിയത്. കുഴിയിലിറങ്ങി, കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ടുമൂടാനായിരുന്നു നീക്കം. എന്നാല്‍ വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളുടെ നീക്കം തടയുകയായിരുന്നു.

സ്വയം ശവസംസ്‌കാരം നടത്താന്‍ ഇയാള്‍ കലക്ടറുടെ അനുമതി തേടി. കളക്ടറാണ് പൊലീസിനെ വിവരമറിയിച്ചത്. കുഴിയിലിറങ്ങിയ ശേഷം കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മൂടാനായിരുന്നു ഇയാളുടെ നീക്കം. പൊലീസ് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം ഇയാള്‍ വഴങ്ങിയില്ല. ‘ദൈവം വിളിക്കുന്നുണ്ട്, ജീവിതത്തില്‍ ചെയ്തുതീര്‍ക്കാന്‍ ഇനിയൊന്നുമില്ല. മകനും മരുമകനും നല്ല നിലയിലാണ്. ഇനി ഭൂമിയില്‍ കഴിഞ്ഞിട്ട് കാര്യമില്ല, പോകണം”. എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ആത്മഹത്യയ്ക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന് പോലീസ് അറിയിച്ചതോടെ ഇയാള്‍ ഉദ്യാമത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. മേലില്‍ ഇത്തരം കലാപരിപാടികള്‍ ആവര്‍ത്തിക്കില്ലെന്നും ഇയാള്‍ പോലീസിന് ഉറപ്പും നല്‍കി.

Related posts