വിവാഹം കഴിക്കണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ് ! കല്യാണം കഴിച്ചാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിന് കൊടുക്കണമെന്ന് ഹൈക്കോടതി…

വിവാഹിതനായ പുരുഷന്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കാന്‍ ബാധ്യസ്ഥനാണെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി.

കാശില്ലെന്നു പറഞ്ഞ് ചെലവു നല്‍കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ജസ്റ്റിസ് വിനോദ് ചാറ്റര്‍ജി കൗള്‍ പറഞ്ഞു.

വിവാഹം കഴിക്കണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം നിറവേറ്റിയേ തീരൂ എന്നും കോടതി പറഞ്ഞു.

സമൂഹം പ്രതീക്ഷിക്കുന്നതും നിയമം ആവശ്യപ്പെടുന്നതുമായ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

പിരിഞ്ഞു ജീവിക്കുന്ന ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പരാതിക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം.

തന്റെ ബാധ്യതകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് പന്ത്രണ്ടായിരം രൂപ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കണമെന്ന് കോടതി തീരുമാനിച്ചതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ഭാര്യയും മക്കളും തിരിച്ചുവന്നാല്‍ സ്വീകരിക്കാമെന്നും ഇയാള്‍ അറിയിച്ചു.

ജോലി ചെയ്യാന്‍ ശേഷിയുള്ള ഒരാള്‍ ഭാര്യയെയും മക്കളെയും നോക്കണമെന്നുള്ളത് സമൂഹത്തിലെ അംഗീകരിക്കപ്പെട്ട കാര്യമാണെന്നാണ് കോടതി നിരീക്ഷിച്ചു.

വരുമാനമില്ലെന്നോ ജോലി ചെയ്യാനാവില്ലെന്നോ പറഞ്ഞ് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നേരത്തെ ഭാര്യയും മക്കളും തിരിച്ചുവരുന്നതിനെ ഹര്‍ജിക്കാരന്‍ എതിര്‍ത്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഹര്‍ജി തള്ളുകയും ചെയ്തു.

Related posts

Leave a Comment