അഭിനയം ഉപേക്ഷിച്ചു പോയതല്ല, കുടുംബത്തിന് പ്രധാന്യം കൊടുത്തു: മീനാക്ഷി

വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികള്‍ ഒരിക്കലും മറക്കാത്ത താരസുന്ദരിയാണ് മീനാക്ഷി. പൂച്ചക്കണ്ണുകളായിരുന്നു നടിയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ വെള്ളിനക്ഷത്രം എന്ന സിനിമയില്‍ യക്ഷിയായി അഭിനയിച്ച മീനാക്ഷിയെ പെട്ടെന്നൊന്നും ആരും മറക്കില്ല.

ഇപ്പോള്‍ കുറേ കാലമായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നടി. മീനാക്ഷി സിനിമ ഉപേക്ഷിച്ച് എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഒടുവില്‍ ആരാധകരുടെ ഇത്തരം സംശയങ്ങള്‍ക്കുള്ള മറുപടിയുമായി നടി തന്നെ എത്തിയിരിക്കുകയാണ്. ഒരഭിമുഖത്തിലൂടെയാണ് സിനിമ ഉപേക്ഷിച്ചതിനും തിരിച്ച് വരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നതിനൊക്കെയുള്ള ചോദ്യങ്ങൾക്ക് നടി പറഞ്ഞത്.

ഞാന്‍ സിനിമയില്‍ നിന്നു പോയതിനെ പറ്റി പല ഗോസിപ്പുകളും വന്നിരുന്നു. വീട്ടുകാര്‍ കാരണമാണെന്നും അതല്ല പഠിക്കാന്‍ പോയതാണെന്നുമൊക്കെ പലരും പറഞ്ഞു. എന്നാല്‍ ഒരു ഗോസിപ്പുകളുടെയും ആവശ്യമില്ല. യഥാര്‍ഥത്തില്‍ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം ഞാന്‍ കുടുംബത്തിന് പ്രധാന്യം കൊടുത്തത് കൊണ്ട് മാത്രമാണ്.

ഒരേ സമയം കുടുംബവും ബാക്കി കാര്യങ്ങളും മാനേജ് ചെയ്ത് പോകുന്നവരെ ഞാന്‍ ബഹുമാനിക്കുകയാണ്. ഞാന്‍ എന്‍റെ ആത്മാവും ശരീരവുമൊക്കെ കുടുംബത്തിനാണ് കൊടുത്തത്. ഞങ്ങള്‍ ഒത്തിരി യാത്രകള്‍ പോകാറുണ്ട്. ഞാന്‍ അതൊക്കെയാണ് ആസ്വദിക്കാറുള്ളത്. ഞാന്‍ അഭിനയിക്കാന്‍ പോവുന്നതിനൊക്കെ ഭര്‍ത്താവിന് ഇഷ്ടമാണ്. എന്നാല്‍ എനിക്ക് ഞാന്‍ തന്നെയാണു നിയന്ത്രണം വച്ചത്. ആ സമയത്ത് എനിക്ക് പ്രധാന്യമായി തോന്നിയത് കുടുംബത്തിനൊപ്പം നില്‍ക്കണമെന്നതാണ്.

സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടോന്ന് ചോദിച്ചാല്‍ ഞാന്‍ അങ്ങനെയൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. ഞാനൊരു വിശ്വാസിയാണ്. പിന്നെ സോഷ്യല്‍ മീഡിയ പേജുകളില്‍ മീനാക്ഷി എവിടെ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. എന്‍റെ ഒരു സുഹൃത്ത് ഇതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു.

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ല. എന്‍റെ വ്യക്തി ജീവിതം ബഹുമാനിക്കുന്നത് കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നു വിട്ടുനിന്നത്. എന്നെക്കുറിച്ച് ചോദ്യങ്ങള്‍ വന്നതിന് ശേഷം ഞാന്‍ കേരളത്തിലേക്ക് വന്നിരുന്നു. എന്‍റെ കോളജിലെ സുഹൃത്തുക്കളെ കാണാനായിട്ടാണ് വന്നത്. എന്നാല്‍ പലരും എന്‍റെ കൂടെ നിന്നു ഫോട്ടോകൾ എടുക്കുകയും ശേഷം മീനാക്ഷി ഇവിടെ ഉണ്ടെന്ന് കമന്‍റിടുകയും ചെയ്തു.

അതൊരു സീരിയസ് ടോക്കായി മാറി. ഇതോടെ എന്‍റെ പഴയ മാനേജര്‍ വിളിക്കുകയും ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നിങ്ങളെ ആളുകള്‍ ഓര്‍മിക്കുന്നുണ്ടെന്നും തിരിച്ച് വരൂ എന്നും പറഞ്ഞു. എന്നിട്ട് എന്‍റെ ഭര്‍ത്താവിനെയും സുഹൃത്തുക്കളെയുമൊക്കെ കണ്ടു. നിനക്ക് എവിടെ പോവണോ അവിടെയൊക്കെ പോയിക്കോ എന്നാണ് ഭര്‍ത്താവ് പറഞ്ഞിട്ടുള്ളത്.

എനിക്ക് അഭിനയിക്കാന്‍ പോവാനുള്ള സ്വതന്ത്ര്യമൊക്കെയുണ്ട്. മാത്രമല്ല എനിക്കിപ്പോള്‍ അതിനു സമയവും ഉണ്ട്. അതിനാൽ അഭിനയിച്ചാലോ എന്നൊരു തോന്നലുണ്ടായി. അഭിനയത്തിലേക്ക് തിരികെ വരാന്‍ യാതൊരു പ്ലാനും ഇല്ലായിരുന്നെങ്കിലും എന്നെ അതിലേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നത് പോലെയാണ് തോന്നുന്നത്. ഞാനിപ്പോള്‍ ഡേറ്റ് കൊടുക്കാന്‍ ഓക്കെയാണ്. നല്ല അവസരങ്ങള്‍ നോക്കുകയാണ്-
മീനാക്ഷി പറഞ്ഞു.

Related posts

Leave a Comment