മേൽശാന്തിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി പരാതി! വൈക്കത്തു നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വൈക്കം: ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ചുമതലയേൽക്കാനെത്തിയ ഈഴവനായ മേൽശാന്തിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി പരാതി.

ക്ഷേത്രത്തിൽ നിലവിലുണ്ടായിരുന്ന സവർണനായ മേൽശാന്തി ചുമതല കൈമാറാതെ അവധിയിൽ പ്രവേശിച്ചു.

വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയായി നിയമിതനായ തോട്ടകം കറുകത്തട്ടേൽ ഉണ്ണി പൊന്നപ്പനാണ് ജാതിയുടെ പേരിൽ അവഗണന നേരിട്ടതായി പറയുന്നത്.

ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ഉണ്ണി പൊന്നപ്പൻ ദേവസ്വം ബോർഡിൽ അടുത്തിടെ നടന്ന പൊതുസ്ഥലംമാറ്റത്തിന്‍റെ ഭാഗമായാണ് വൈക്കം കൃഷ്ണൻ കോവിലിലെ മേൽശാന്തിയായി നിയോഗിക്കപ്പെട്ടത്.

ഉണ്ണി പൊന്നപ്പൻ ചുമതലയേൽക്കാനെത്തിയപ്പോൾ നിലവിലെ മേൽശാന്തി ചുമതല കൈമാറാതെ അവധിയിൽ പ്രവേശിച്ചു.

പിന്നീട് മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെത്തി പകരക്കാരനായി വന്ന ശാന്തിയിൽനിന്ന് ശ്രീകോവിലിന്‍റെ താക്കോൽ ഉണ്ണി പൊന്നപ്പന് വാങ്ങി നൽകുകയായിരുന്നു. തിരുവാഭരണമടക്കമുള്ളവ കൈമാറാൻ പഴയ മേൽശാന്തി തയ്യാറായിട്ടില്ല.

30നാണ് താത്കാലിക മേൽശാന്തിയിൽനിന്ന് താക്കോൽ വാങ്ങി ശ്രീകോവിൽ തുറന്ന് ഉണ്ണി പൊന്നപ്പൻ പൂജ ചെയ്തു തുടങ്ങിയത്.

അന്ന് വൈകുന്നേരം അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന സമയം വൈക്കം ക്ഷേത്ര കലാപീഠത്തിലെ ഒരധ്യാപകൻ ക്ഷേത്രത്തിലെത്തി ഉണ്ണി പൊന്നപ്പനെ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു.

ഇവിടെ തുടരാൻ അനുവദിക്കില്ലെന്ന ഭീഷണിയും മുഴക്കിയാണ് ഇയാൾ മടങ്ങിയത്. മറ്റ് ക്ഷേത്ര ജീവനക്കാരുടേയും ഭക്തജനങ്ങളുടേയും മുന്നിൽ വച്ചായിരുന്നു അധിക്ഷേപം.

ഉണ്ണി പൊന്നപ്പൻ ദേവസ്വം ബോർഡ് അധികൃതർക്കും പോലീസിനും പരാതി നൽകി.

Related posts

Leave a Comment