മാസ്‌ക് ഇല്ല, സാമൂഹിക അകലം ഇല്ലേയില്ല ! പടുകൂറ്റന്‍ സൈനിക പരേഡ് നടത്തി ലോകത്തെ ഞെട്ടിച്ച് കിം ജോങ് ഉന്‍; ഉത്തര കൊറിയയില്‍ ആര്‍ക്കും ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ല ?

കോവിഡ് ലോകമാസകലം വ്യാപിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ നടത്തിയ സൈനിക പരേഡാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് വമ്പന്‍ സൈനിക പരേഡ് നടത്തിയത്.

ചൈനയോട് അടുത്ത് കിടന്നിട്ടും ഇതുവരെ രാജ്യത്ത് കോവിഡ് കേസുകള്‍ ഉണ്ടായിട്ടെന്ന് കിം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ ഇല്ലെന്നാണ് ജനുവരി മുതല്‍ കിം ജോങ് ഉന്‍ അവകാശപ്പെടുന്നത്.

ഉത്തര കൊറിയയുടെ ഭരണം കയ്യാളുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചായിരുന്നു സൈനിക ശക്തി വിളിച്ചോതുന്ന വമ്പന്‍ പരേഡ്.

ഉത്തര കൊറിയ പുതുതായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചു. യുഎസ് പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ സാധിക്കുന്നതാണ് പുതിയ മിസൈലാണ് ഇതെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം.

2017 ല്‍ ഉത്തര കൊറിയ പരീക്ഷിച്ച, 13000 കി.മി. സഞ്ചാരശേഷിയുള്ള ‘ഹ്വാസോങ്-15’ ആകാം ഇതെന്നാണ് രാജ്യാന്തര സൈനിക വിദ്ഗധരുടെ വിലയിരുത്തല്‍.

അതേസമയം, ഹ്വാസോങ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാകാം ഇതെന്നും നവംബര്‍ നാലിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും പുതിയ മിസൈലിന്റെ പരീക്ഷണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്തായാലും കിമ്മിന്റെ നടപടി ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ലോകം കോവിഡിനെതിരേ കയ്യും മെയ്യും മറന്ന് പൊരുതുമ്പോഴാണ് കിമ്മിന്റെ അഭ്യാസ പ്രകടനമെന്നത് പലരെയും ചൊടിപ്പിച്ചിരിക്കുകയാണ്.

Related posts

Leave a Comment