ചാത്തന്നൂർ: വനിതകൾ ക്ഷീരമേഖലയിലേക്ക് കൂടുതൽ വരേണ്ടത് അനിവാര്യമാണെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. വേളമാനൂരിൽ സംഘടിപ്പിച്ച ഇത്തിക്കര ബ്ലോക്ക് ക്ഷീരകർഷകസംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ നിരന്തരഇടപെടലിന്റെ ഫലമായി കഴിഞ്ഞ രണ്ട് വർഷമായി ക്ഷീരമേഖല സജീവമാണ്.പാലിന് കേരളത്തിൽ വില കുറഞ്ഞിട്ടില്ല.ഇടത് സർക്കാർ വന്ന ശേഷം പാലിന് ലിറ്ററിന് നാല് രൂപ കൂട്ടി.ഒരു ലിറ്റർ പാൽ കർഷകൻ അളക്കുമ്പോൾ രണ്ട് രൂപ കാലിത്തീറ്റ സബ്സിഡിയായി ലഭിക്കും.
കഴിഞ്ഞ വർഷം ബജറ്റിൽ 107 കോടിയാണ് ക്ഷീരമേഖലക്കായി സർക്കാർ മാറ്റിവച്ചതെന്ന് മന്ത്രി ഒാർമ്മിപ്പിച്ചു. കൂടാതെ ക്ഷീരകർഷകന്റെ പെൻഷൻ അഞ്ഞൂറിൽ നിന്ന് ആയിരത്തിഒരുനൂറാക്കി സർക്കാർ വർദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ജിഎസ് ജയലാൽ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് ലൈല, ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ രാജൻ,കല്ലടരമേശ്,അംബികകുമാരി,രവീന്ദ്രൻ,ജോയിക്കുട്ടി,വിജശ്രീസുഭാഷ്, കുന്നിക്കോട് ഷാജഹാൻ,ശാന്തിനി,ആർഡി.ലാൽ,സുഭദ്രാമ്മ,ഷെർലിസ്റ്റ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.