സജി ചെറിയാന്‍ പെരുങ്കള്ളനോ ? മന്ത്രിയുടെ സ്വത്ത് എങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ 32 ലക്ഷത്തില്‍ നിന്ന് അഞ്ചുകോടിയായി…

തനിക്ക് അഞ്ചുകോടിയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തിയ മന്ത്രി സജി ചെറിയാന്‍ പുലിവാലു പിടിച്ചിരിക്കുകയാണ്.

32 ലക്ഷത്തില്‍ നിന്ന് തന്റെ സ്വത്ത് അഞ്ചു കോടിയായി വര്‍ധിച്ചതില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ വിജിലന്‍സിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും ലോകായുക്തയ്ക്കും പരാതി നല്‍കി.

2021-22 സാമ്പത്തിക വര്‍ഷം 32 ലക്ഷമായിരുന്ന സമ്പാദ്യം ഇപ്പോള്‍ അഞ്ചു കോടിയായി വളര്‍ന്നതിനു പിന്നില്‍ അഴിമതിയാണെന്ന് ആരോപിച്ചാണു പരാതി.

‘2021ല്‍ ചെങ്ങന്നൂരില്‍നിന്നു നിയമസഭയിലേക്കു മത്സരിച്ച സജി ചെറിയാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയാണ് തന്റെ സ്വത്തെന്നു ബോധിപ്പിച്ചിരുന്നു.

എന്നാല്‍, കെ റെയില്‍ സമരവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി തന്റെ സ്വത്ത് അഞ്ച് കോടിയിലധികം വരുമെന്നു മന്ത്രി വ്യക്തമാക്കി.

മറ്റു ബിസിനസുകള്‍ ചെയ്യുന്നതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നിരിക്കെ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തു സ്വത്തു സമ്പാദിച്ചതാണെന്നു സംശയിക്കാം.

ഈ സാഹചര്യത്തില്‍ സ്വത്തു വര്‍ധിച്ചതിന്റെ സ്രോതസും മന്ത്രിയുടെ മറ്റ് ഇടപാടുകളും അന്വേഷിക്കണം-പരാതിയില്‍ പറയുന്നു.

Related posts

Leave a Comment