മൂവാറ്റുപുഴയിൽ  സിഗ്നൽ ജംഗ്ഷനിൽ ടിപ്പർ കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

മൂവാറ്റുപുഴ: വെള്ളൂർകുന്നം സിഗ്നൽ ജംഗ്ഷനിൽ ടിപ്പർ ലോറി കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് രാവിലെ 9.30 ഓടെ ആയിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ റോഡരികിലെ വൈദ്യുത പോസ്റ്റിൽ തട്ടി മറിയുകയായിരുന്നു. ഇതിനിടെ പിന്നാലെ വന്ന ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി. സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു.

ശരീര ഭാഗങ്ങൾ റോഡിൽ ചിതറിയ അവസ്ഥയിലായിരുന്നു. സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോതമംഗലം മൈലൂർ സ്വദേശിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഒരു മാസം മുമ്പ് സൈക്കിൾ യാത്രികനും രണ്ട് മാസം മുമ്പ് വിദ്യാർഥിനിയും ഇവിടെ ഉണ്ടായ അപകടങ്ങളിൽ മരിച്ചിരുന്നു. അപകടത്തെ തുടർന്ന് നഗരസഭ അധ്യക്ഷ ഉഷ ശശീധരൻ, മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് അജ്മൽ ചക്കുങ്ങൽ എന്നിവർ സ്ഥലം സന്ദർശിച്ചു.

Related posts