ടോയ്‌ലറ്റിന്റെ സ്ത്രീപുരുഷ സമത്വം ! പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ഥമായ ടോയ്‌ലറ്റിന്റെ ആവശ്യമില്ല; നമ്മുടെ വീടുകളില്‍ അങ്ങനെ തന്നെയല്ലേ; മുരളി തുമ്മാരുക്കുടി പറയുന്നത്…

സ്ത്രീപുരുഷ സമത്വത്തെപ്പറ്റി കൊണ്ടു പിടിച്ച ചര്‍ച്ചകള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമായ ഒരു ചോദ്യം പലരും ചോദിക്കാറുണ്ട്.’എന്നാല്‍ പിന്നെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേറെ വേറെ ടോയ്‌ലറ്റ് എന്തിനാണ് ?’ എന്നത്. ഇക്കാര്യത്തെക്കുറിച്ച് തുറന്ന അഭിപ്രായം പറയുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്

മുരളി തമ്മാരക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

ടോയ്ലറ്റിലെ സ്ത്രീ പുരുഷ സമത്വം!

സ്ത്രീ പുരുഷ സമത്വത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയില്‍ പാരന്പര്യവാദികളുടെ ‘ഉത്തരം മുട്ടിക്കുന്ന’ സ്ഥിരം ചോദ്യമാണ് ‘എന്നാല്‍ പിന്നെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേറെ വേറെ ടോയ്ലറ്റ് എന്തിനാണ്?’ എന്ന്.വാസ്തവത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമായ ടോയ്‌ലറ്റിന്റെ ആവശ്യം ഒന്നുമില്ല. നമ്മുടെ വീടുകളില്‍ ഒക്കെ ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ ഇങ്ങനെ അല്ലെ. അതുകൊണ്ട് സംസ്‌കാരം ഉള്ള ഒരു ജനത ആണെങ്കില്‍ പുരുഷന്മാരും സ്ത്രീകളും അല്ലാത്തവരും ഒക്കെ ഒരേ തരം ടോയ്‌ലറ്റിനകത്തേക്ക് കയറിപ്പോയി കാര്യം സാധിച്ചു പുറത്തിറങ്ങി കൈ സോപ്പിട്ട് കഴുകി പുറത്തിറങ്ങിയാല്‍ ഒരു ചുക്കും സംഭവിക്കില്ല.

നമ്മള്‍ ഇതൊന്നും കാണാത്തതു കൊണ്ടാണ് ഇത്തരം മണ്ടന്‍ ചോദ്യങ്ങള്‍ ഒക്കെ തുറുപ്പുചീട്ടായി സമത്വവിരുദ്ധര്‍ക്ക് തോന്നുന്നത്. അവസരം കിട്ടുമ്പോള്‍ ഒക്കെ ഒളിഞ്ഞു നോട്ടവും തുണി പൊക്കി കാണിക്കലും അശ്ലീലം പറയലും തട്ടലും തലോടലും ഒക്കെ കേരളത്തിലെ പൊതു സംസ്‌കാരത്തിന്റെ ഭാഗമായതുകൊണ്ടാണ് ഭാഗമായതുകൊണ്ടും ആണ് അത്തരം ഒരുഒരുമിച്ചുള്ള ടോയ്‌ലറ്റ് സംവിധാനം സാധ്യമല്ല എന്ന് ബഹു ഭൂരിപക്ഷത്തിനും തോന്നുന്നതും.

പക്ഷെ ലോകം മുഴുവന്‍ ഇങ്ങനെ ഒന്നുമല്ല. സ്ത്രീകളും പുരുഷന്മാരും ഒരേ പൊതുടോയ്‌ലറ്റ് ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ ലോകത്ത് ഇപ്പോഴേ ഉണ്ട്. ഇന്നലെ നോര്‍വേയില്‍ അത്തരം ഒരു ടോയ്‌ലറ്റില്‍ പോയി. അവിടെ ലോകം ഇപ്പോഴും ഇടിഞ്ഞു വീണിട്ടോന്നും ഇല്ല. മാറേണ്ടത് മനുഷ്യന്റെ മനസ്സാണ്, ആര്‍ജ്ജിക്കേണ്ടത് സംസ്‌കാരം ആണ്. നമ്മുടെ പൊതു ടോയ്‌ലറ്റുകളിലും വൃത്തികേടുള്ള മനസ്സുള്ളവര്‍ ചുറ്റും ഉള്ളതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഒക്കെ ചോദിക്കപ്പടുന്നത്.

മുരളി തുമ്മാരുകുടി

Related posts