ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം! അഞ്ചംഗ സംഘം പിടിയിൽ; സംഘത്തില്‍ മാവേലിക്കര സ്വദേശിനിയായ പത്തൊൻപതുകാരിയും ഭർത്താവും

ചങ്ങനാശേരി: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളും കുരിശടികളും തകർത്തും വ്യാപാരസ്ഥാപനങ്ങളുടെ പൂട്ടുപൊളിച്ചും മോഷണം നടത്തുന്ന യുവതിയും ഭർത്താവും ഉൾപ്പെടെ അഞ്ചംഗ സംഘം ചങ്ങനാശേരി പോലീസ് കസ്റ്റഡിയിൽ. മാവേലിക്കര സ്വദേശിനിയായ പത്തൊൻപതുകാരിയും ഭർത്താവും ഇയാളുടെ രണ്ടു സഹോദരങ്ങളും ഉൾപ്പെടുന്ന സംഘമാണ് പിടിയിലായത്.

ബൈക്ക് മോഷണംപോയതു സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളിലെ പ്രതികളായ ഇവർ കുടുങ്ങിയത്. മാവേലിക്കരയിലെ ഇവരുടെ വീട്ടിൽനിന്ന് വലിയ കാണിക്കവഞ്ചികൾ, നേർച്ചപ്പെട്ടികൾ ഇവ മുറിക്കാനുപയോഗിക്കുന്ന ഗ്യാസ് കട്ടറുകൾ എന്നിവ പോലീസ് കണ്ടെടുത്തു.

ചങ്ങനാശേരിയിലെ സ്വർണക്കട, ടെക്സ്റ്റൈൽസ് ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയത് ഇവരാണെന്നു പോലീസ് സംശയിക്കുന്നു. പ്രതികളെ ചോദ്യംചെയ്തുവരികയാണ്.

Related posts