കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നല്‍കിയാല്‍ 10 ലക്ഷം രൂപ ! സംഭവം നടന്നിട്ട് 13 വര്‍ഷം…

തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വന്‍പാരിതോഷികം. 10 ലക്ഷം രൂപയാണ് എന്‍ഐയുടെ പ്രഖ്യാപനം.

കേസിലെ ഒന്നാംപ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

സംഭവം നടന്നശേഷം ഇതുവരെ ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. 2010ലാണ് തൊടുപുഴ ന്യൂമന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫ്‌ന്റെ കൈവെട്ടുന്നത്. പ്രവാചകനിന്ദ ആരോപിച്ചാണ് ആക്രമണം നടത്തിയത്.

11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പത്ത് പ്രതികള്‍ക്ക് എട്ടു വര്‍ഷം വീതം കഠിന തടവും മൂന്ന് പ്രതികള്‍ക്ക് രണ്ടു വര്‍ഷം വീതം കഠിന തടവും നേരത്തെ ശിക്ഷ വിധിച്ചിരുന്നു.

ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്‍, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി, റിയാസ്, അബ്ദുള്‍ ലത്തീഫ് എന്നിവരാണ് ആദ്യം ശിക്ഷിക്കപ്പെട്ടിരുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമം, ഭീകരവാദ നിരോധന നിയമം, സ്ഫോടകവസ്തു നിരോധന നിയമം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

Related posts

Leave a Comment