നിതിൻ രാജിന്‍റെ മരണം; കണ്ണൂർ മെഡിക്കൽ കോളജിലേക്ക് വിവിധ സംഘടനകളുടെ മാർച്ച്, സംഘർഷം


ചക്കരക്കൽ: ബിഡിഎസ് വിദ്യാർഥിയായ നിതിൻരാജിന്‍റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ അധ്യാപകരെ അറസ്റ്റു ചെയ്യുക, ആരോപണ വിധേയരായ അധ്യാപകരെ മെഡിക്കൽ കോളജിൽ നിന്നും പുറത്താക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വിവിധ സംഘടകൾ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളും സംഘർഷവും.

കെഎസ്‌യു, എംഎസ്എഫ്, മഹിളാ അസോസിയേഷൻ എന്നീ സംഘടനകളാണ് മാർച്ച് നടത്തിയത്. രാവിലെ ഒന്പതോടെ കെഎസ്‌യു നടത്തിയ മാർച്ച് തടയാൻ പോലീസ് ബാരിക്കേഡുകൾ നിരത്തിയിരുന്നെങ്കിലും പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടന്ന് കോളജിലേക്ക് ഇരച്ചു കയറി.
ഡെന്‍റൽ കോളജിലേക്ക് ഇരച്ചു കയറിയ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് ഉന്തുതള്ളിലും കലാശിച്ചു.

ഏറെ നേരെത്തെ ശ്രമഫലമായി കെഎസ്‌യു പ്രവർത്തകരെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‌ഖ് മുഹമ്മദ് ഷമ്മാസ്, ജില്ല വൈസ് പ്രസിഡന്‍റ് ഹരികൃഷ്ണൻ പാളാട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Related posts

Leave a Comment