യെവന്‍ പുലിയാണ് കേട്ടോ…പക്ഷെ ! പുള്ളിപ്പുലിയെ വളഞ്ഞിട്ടാക്രമിച്ച് സിംഹക്കൂട്ടം; അത്യപൂര്‍വ ദൃശ്യം…

കാട് അടക്കിഭരിക്കുന്ന മൃഗങ്ങളാണ് സിംഹവും കടുവയും പുലികളും ഉള്‍പ്പെടെയുള്ള മാംസഭോജികള്‍. എന്നാല്‍ ഇവര്‍ പരസ്പരം ആക്രമിക്കുന്നത് അപൂര്‍വമാണ്.

അത്തരത്തിലൊരു അപൂര്‍വദൃശ്യത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഒരു പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിംഹക്കൂട്ടത്തിന്റേതാണ് ദൃശ്യം. ദക്ഷിണാഫ്രിക്കയിലെ മാലമാല ഗെയിം റിസര്‍വില്‍ നിന്നുമാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.

പ്രായം ചെന്ന പുള്ളിപ്പുലിയെയാണ് സിംഹക്കൂട്ടം ആക്രമിച്ചു കൊന്നത്. തുടക്കത്തില്‍ ഒരു മരത്തിന് മുകളില്‍ ഇരിക്കുകയായിരുന്നു പുള്ളിപ്പുലി.

അതിനെ രക്ഷപ്പെടാന്‍ അനുവദിക്കാതെ സിംഹങ്ങള്‍ തന്ത്രപൂര്‍വം ആക്രമിക്കുകയായിരുന്നു. 12 സിംഹങ്ങളാണ് കൂട്ടത്തിലുണ്ടായിരുന്നത്.

വനത്തിന്റെ റേഞ്ചറായ മൈക്കിള്‍ ബോട്ടസ് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മരത്തിലിരുന്ന പുലിക്ക് തുടക്കത്തില്‍ സിംഹങ്ങളെ കണ്ടിട്ടും വലിയ ഭാവ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.

അല്‍പസമയത്തിനുശേഷം മരത്തിനടുത്തു നിന്നു സിംഹങ്ങള്‍ അകലെയായി മാറി വിശ്രമിച്ചു. എന്നാല്‍ ഒരു പെണ്‍സിംഹം മാത്രം ഉറങ്ങാതെ പുള്ളിപുലിയെ തന്നെ നിരീക്ഷിക്കുകയായിരുന്നു എന്ന് മൈക്കിള്‍ വ്യക്തമാക്കി.

സിംഹങ്ങള്‍ പോയെന്നു കരുതിയ പുലി സാവധാനത്തില്‍ താഴെയിറങ്ങി. അപ്പോള്‍ മാത്രമാണ് സിംഹക്കൂട്ടം അരികില്‍ തന്നെ ഉണ്ടായിരുന്നെന്ന് പുലി മനസ്സിലാക്കിയത്. ഒരു നിമിഷം പോലും വൈകാതെ അത് ഓടി അടുത്ത മരത്തില്‍ കയറുകയും ചെയ്തു.

അപ്പോഴേക്കും സിംഹങ്ങളെല്ലാം ആ മരത്തിന് ചുറ്റുമായി നിലയുറപ്പിച്ചിരുന്നു. ഇതിനിടെ കൂട്ടത്തിലൊരു സിംഹം മരത്തിനു മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നത് കണ്ട പരിഭ്രാന്തിയില്‍ പുലി താഴേക്കു ചാടുകയും ചെയ്തു.

ഇതോടെ സിംഹങ്ങളെല്ലാം ചേര്‍ന്ന് അവസരം പാഴാക്കാതെ പുലിയെ വളഞ്ഞാക്രമിക്കുകയായിരുന്നു ഏതാണ്ട് അരമണിക്കൂര്‍ നേരം പുള്ളിപ്പുലി സിംഹങ്ങളെ നേരിട്ടു.

ഒടുവില്‍ ഒരു പെണ്‍ സിംഹമാണ് പുലിയുടെ കഴുത്തില്‍ കടിച്ച് അതിനെ കീഴടക്കിയത്. അപ്പോഴേക്കും പുലിയുടെ നഖംകൊണ്ട് സിംഹങ്ങളുടെ ദേഹത്തുനിന്നും ചോര പൊടിയുന്നുണ്ടായിരുന്നു.

പുള്ളിപ്പുലിയെ കടിച്ചു കൊന്നശേഷം സിംഹങ്ങള്‍ അതിനെ ഭക്ഷിക്കുകയും ചെയ്തു. അസാധാരണ കാഴ്ചയെന്നാണ് കണ്ടുനിന്നവര്‍ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്.

Related posts

Leave a Comment