ഒളിഞ്ഞുനോട്ടും തുടര്‍ന്നു; പരാതികള്‍ പെരുകി! ചെങ്ങന്നൂര്‍ പോലീസും നാട്ടുകാരും രാത്രികാലങ്ങളില്‍ നിരീക്ഷണം ശക്തമാക്കി; എല്ലാം കഴിഞ്ഞ് മടങ്ങിയ സൂഫി കുടുങ്ങി

ചെങ്ങന്നൂർ: മോഷണശ്രമവും വീടുകളിൽ ഒളിഞ്ഞു നോട്ടവും പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചെറിയനാട് ചെറുവല്ലൂർ സിബി മൻസിലിൽ സൂഫി (29) ആണ് ചെങ്ങന്നൂർ പോലീസിന്‍റെ വലയിലായത്.

കഴിഞ്ഞദിവസം നെടുവരംകോട് ആലാ പെണ്ണുക്കര ചെറിയനാട് ഭാഗങ്ങളിൽ നിരവധി വീടുകളിൽ മോഷണശ്രമവും വീടുകളിൽ ഒളിഞ്ഞുനോട്ടവും വ്യാപകമായിരുന്നു. പരാതികൾ പെരുകിയതോടെ ചെങ്ങന്നൂർ പോലീസും നാട്ടുകാരും രാത്രികാലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. വീടുകളിലെ നിരീക്ഷണ കാമറകളും പ്രവർത്തനസജ്ജമാക്കുകയും ചെയ്തു.

ഇതോടെയാണ് രാത്രികാലങ്ങളിൽ വീടിന്‍റെ പിൻഭാഗത്തുകൂടി പതുങ്ങിയെത്തി ഒളിഞ്ഞു നോട്ടവും മടങ്ങാനൊരുങ്ങുന്പോൾ മോഷണ സാധ്യതയും പരിശോധിക്കുന്ന കള്ളന്‍റെ ദൃശ്യം ഒരു നിരീക്ഷണ കാമറയിൽ പതിഞ്ഞത്. എസ്ഐ എം. സുധിലാലിന്‍റെ നോതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശനിയാഴ്ച പുലർച്ചയോടെ അറസ്റ്റു ചെയ്തത്.

Related posts