സംഭരണം വൈകുന്നു; നെല്ലുമായി പാഡി ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ച് കർഷകർ

കോട്ടയം: നെല്ലു സംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ചു കര്‍ഷകര്‍ നെല്ലുമായി പാഡി ഓഫീസിനു മുമ്പില്‍ സമരം നടത്തി. കടുത്തുരുത്തി പഞ്ചായത്തിലെ മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്തെ നെല്ല് സംഭരണം വൈകുന്നതിനെതിരേയാണ് പാടശേഖര സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസിനു മുന്നില്‍ ഇന്നലെ രാവിലെ സമരവുമായെത്തിയത്.

കര്‍ഷകരുടെ പ്രതിഷേധമറിഞ്ഞ് സ്ഥലത്തെത്തിയ കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി കര്‍ഷകരുടെ സാന്നിധ്യത്തില്‍ സപ്ലൈകോയുടെ പാഡി മാനേജര്‍, ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ട് ദിവസത്തിനകം നെല്ല് സംഭരണത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

പേറ്റിയ (ഒഴുക്കിയ) നെല്ല് യാതൊരു ഉപാധിയുമില്ലാതെയും പേറ്റാനുള്ള നെല്ല് അഞ്ച് കിലോ താരയ്ക്കും (കിഴിവ്) നല്‍കാമെന്നു ചര്‍ച്ചയ്ക്കിടെ പാടശേഖര സമിതി ഭാരവാഹികള്‍ ജില്ലാ പാഡി ഓഫീസര്‍ മുമ്പാകെ എഴുതി നല്‍കി. പാഡി ഓഫീസിനു മുന്നില്‍ പാടശേഖരത്തുനിന്നു കൊണ്ടുവന്ന നെല്ല് കൂട്ടിയിട്ടാണ് സമരം നടത്തിയത്.

പാടശേഖരസമിതി പ്രസിഡന്‍റ് കെ.സി. രഘുവരന്‍ സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിറയക് ജോസഫ്, കര്‍ഷകരും വിവിധ സംഘടനാ നേതാക്കളുമായ എം.പി. അനില്‍, മലരിക്കല്‍ സന്തോഷ് കുറുപ്പ്, എബി ഐപ്പ്, ടോമി പൂവക്കോടന്‍, എം.പി. തോമസ് എന്നിവര്‍ പങ്കെടുത്തു.

220 ഏക്കര്‍ വരുന്ന പാടശേഖരമാണിത്. 300 ടണ്ണിലധികം നെല്ലാണു കൊയ്ത്തു കഴിഞ്ഞ് 25 ദിവസമായി ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. 68 കര്‍ഷകരാണ് കൃഷിയിറക്കിയത്. സപ്ലൈകോയുടെ നിര്‍ദേശപ്രകാരം നെല്ല് പേറ്റി (ഒഴുക്കി) എടുത്തിട്ടും സംഭരണത്തിനായിവന്ന മില്ലുകാര്‍ 10 കിലോ താര ആവശ്യപ്പെട്ടതാണ് നെല്ല് സംഭരണം വൈകാനിടയാക്കിയത്.

Related posts

Leave a Comment