ഇന്ത്യന്‍ മിസൈല്‍ പതിച്ച സംഭവത്തില്‍ പാക്കിസ്ഥാന്‍ തിരിച്ചടിയ്ക്കാന്‍ പദ്ധതിയിട്ടു ? അവര്‍ തീരുമാനം മാറ്റിയത് ഇക്കാരണത്താല്‍…

ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ അബദ്ധത്തില്‍ പതിച്ച സംഭവത്തില്‍ പാക്കിസ്ഥാന്‍ തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നതായി വിവരം.

മാര്‍ച്ച് ഒമ്പതിന് ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെടുകയും അത് പാക്കിസ്ഥാനില്‍ ചെന്ന് പതിക്കുകയും ചെയ്തത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തിരിച്ചടിയായി സമാന മിസൈല്‍ ഇന്ത്യയിലേക്ക് തൊടുക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറെടുത്തിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രാഥമിക തയ്യാറെടുപ്പുകള്‍ക്കിടയില്‍ എന്തോ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നെന്നും ബ്ലൂംബെര്‍ഗ് പറയുന്നു.

മാര്‍ച്ച് ഒമ്പതിന് പഞ്ചാബിലെ അംബാലയില്‍ നിന്നാണ് ഇന്ത്യന്‍ വ്യോമസേന അബദ്ധത്തില്‍ ബ്രഹ്മോസ് മധ്യദൂര ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചത്.

പാക്കിസ്ഥാനില്‍ ചെന്ന് പതിച്ച മിസൈല്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയെങ്കിലും ആളപായം ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന് ശേഷം പാക്കിസ്ഥാനുമായി ഉന്നത സൈനിക കമാന്‍ഡര്‍മാര്‍ ബന്ധപ്പെടുന്ന നേരിട്ടുള്ള ഹോട്ട്ലൈന്‍ ഇന്ത്യ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും പകരം, കൂടുതല്‍ വിക്ഷേപണങ്ങള്‍ ഒഴിവാക്കാന്‍ അംബാലയിലെ മിസൈല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം വ്യോമസേന നിര്‍ത്തിവെച്ചെന്നും ബ്ലൂംബെര്‍ഗ് പറയുന്നു.

അതേസമയം. പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് വ്യോമസേനയും പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല.

‘2022 മാര്‍ച്ച് 9-ന്, പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെ, സാങ്കേതിക തകരാറ് മൂലം ഒരു മിസൈല്‍ ആകസ്മികമായി വിക്ഷേപിക്കപ്പെട്ടു. മിസൈല്‍ പാകിസ്താന്റെ പ്രദേശത്താണ് പതിച്ചെന്നാണ് അറിയുന്നത്. സംഭവം അങ്ങേയറ്റം ഖേദകരമാണ്. അപകടത്തില്‍ ജീവഹാനി സംഭവിച്ചിട്ടില്ലെന്നത് ആശ്വാസം പകരുന്നു’, രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്തായിരുന്നാലും എന്തുകൊണ്ട് പാക്കിസ്ഥാന്‍ തിരിച്ചടിയ്ക്കു മുതിര്‍ന്നില്ല എന്നാണ് ഏവരും ഉന്നയിക്കുന്ന സംശയം.

Related posts

Leave a Comment