എവിടെപോയി ഒളിച്ചാലും പൊക്കും; പിരിവു നൽകാത്തതിന്‍റെ പേരിൽ യുവാവിനെ ഓട്ടോറിക്ഷ കയറ്റി കൊല്ലാൻ ശ്രമിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

പാറശ്ശാല : പിരിവു നൽകാത്തതിനെ തുടർന്ന് കാരാളി സ്വദേശി സെന്തിലിനെ ഓട്ടോറിക്ഷ കയറ്റി വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പാറശ്ശാല ഇഞ്ചിവിള ചെമ്മതട്ടുവിള പുത്തൻ വീട്ടിൽ ഷിബിൻ (24 ) നെ യാണ് പോലീസ് പിടികൂടിയത്. പ്രധാന പ്രതിയും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ പ്രദീപിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിർത്തി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഷിബിൻ പിടിയിലായത്.

മറ്റു പ്രതികളെ പിടികൂടുവാനായി അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.ഏഴു പേർ ചേർന്ന് നടത്തിയ ആക്രമണത്തിൽ രണ്ടുപേരെ പിടികൂടി. മറ്റുള്ളവർ അതിർത്തി പ്രദേശത്ത് ഒളിവിൽ കഴിയുകയാണെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതേ തുടർന്നാണ് സൈബർ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചത്. ഇക്കഴിഞ്ഞ 31 നു രാത്രി കാരളി സ്വദേശിയും ചക്കകച്ചവടക്കാരനുമായ സെന്തിലിനെ ഏഴുപേർ അടങ്ങുന്ന സംഘം മർദിച്ച് അവശനാക്കിയ ശേഷം ഒാട്ടോയിൽ കയറ്റി ഇഞ്ചിവിള പഴയറോഡിൽ എത്തിച്ച് ഓട്ടോറിക്ഷ പുറത്തുകൂടെ കയറ്റി ഇറക്കുകയായിരുന്നു.

ഇതേത്തുടർന്ന് നാല് വാരിയെല്ലുകൾ പൊട്ടിയ സെന്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിൽ എടുത്ത ഓട്ടോറിക്ഷയിലും സംഭവ സ്ഥലത്തും ഇന്നലെ ഫോറൻസിക് വിഭാഗം എത്തി തെളിവ് ശേഖരിച്ചിരുന്നു.

Related posts