തെളിവെടുപ്പിനിടെ പോക്‌സോ കേസ് ഇരയോട് ലൈംഗികാതിക്രമം കാട്ടി ! എ.എസ്.ഐയ്‌ക്കെതിരേ പോക്‌സോ കേസ്…

പോക്‌സോ കേസ് ഇരയോട് തെളിവെടുപ്പിനിടെ അതിക്രമം കാട്ടിയ എ.എസ്.ഐയ്ക്കെതിരെ പോക്‌സോ കേസ്.

എ.എസ്.ഐ ടി.ജി ബാബുവിനെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. വയനാട് എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി.ഐ.ജിയാണ് നടപടി സ്വീകരിച്ചത്.

ഇദ്ദേഹത്തെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ഊട്ടിയില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇരയ്ക്കു നേരെ ഇയാള്‍ അതിക്രമം കാട്ടിയത്.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയോടാണ് എ.എസ്.ഐ മോശമായി പെരുമാറിയത്. തെളിവെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും.

അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് കേസുകളില്‍ ഇരയാണ് പെണ്‍കുട്ടി. ജൂലായ് 26നാണ് എഎസ്‌ഐയ്‌ക്കെതിരായ കേസിനാസ്പദമായ സംഭവം നടന്നത്.

തെളിവെടുപ്പിനിടെ അപമര്യാദയായി പെരുമാറുകയും ഫോട്ടോ എടുക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. ഷെല്‍ട്ടര്‍ ഹോമില്‍ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്.

Related posts

Leave a Comment