പോലീസുകാരനെ കാര്‍ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; മൊഴി വിശ്വസിക്കാതെ പോലീസ്; ഇവർക്കൊപ്പം ഒരു യുവതി ഉണ്ടായിരുന്നതായി സൂചന

കൊച്ചി: വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊല്ലം ചവറ സ്വദേശി ഇര്‍ഷാദ്(27, പന്മന സ്വദേശി ഷംനാദ്(27) എന്നിവരെയാണ് ഇന്നലെ കൊല്ലത്തെ ഒളിസങ്കേതത്തില്‍ നി്ന്നും എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്. സംഭവസമയത്ത് പ്രതികള്‍ അമിതമായി മദ്യപിച്ചിരുന്നു.

പോലീസ് പരിശോധനയില്‍ മദ്യപിച്ചതടക്കം പുറത്തറിയുമെന്ന് ഭയന്നാണ് പരിശോധന വെട്ടിച്ച് കടന്നുകളയാന്‍ തീരുമാനിച്ചതെന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ലഹരി കടത്തടക്കം സംശയിക്കുന്നുണ്ട്. സംഭവസമയത്ത് കാറില്‍ ഒരു യുവതിയുണ്ടായിരുന്നതായും സൂചനയുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെ കലൂര്‍ ശാസ്താ റോഡില്‍ വച്ചാണ് വാഹന പരിശോധനക്കിടെ എറണാകുളം നോര്‍ത്ത് സ്റ്റഷനിലെ എഎസ്‌ഐയെ കാറിടിച്ച് അപായപ്പെടുത്താനുള്ള ശ്രമമുണ്ടായത്. രാത്രികാല പരിശോധനകളുടെ ഭാഗമായി പോലീസ് വാഹനങ്ങളടക്കം പരിശോധിക്കുകയായിരുന്നു ഇവിടെ.

ഈ സമയം അമിതവേഗത്തില്‍ വന്ന കാര്‍ നിര്‍ത്താന്‍ പോലീസ് കൈ കാണിച്ചെങ്കിലും ആദ്യം വേഗം കുറച്ചശേഷം ഉടനടി കാര്‍ അമിതവേഗത്തില്‍ മുന്നോട്ടെടുക്കുകയായിരുന്നു. ഈ സമയം കാറിന് മുമ്പിലുണ്ടായിരുന്ന എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെ എഎസ്‌ഐ എന്‍.പി. സന്തോഷ് ബോണറ്റിലേക്ക് തെറിച്ച് വീണു. സന്തോഷുമായി കാര്‍ കുറച്ചു ദുരം പാഞ്ഞ ശേഷം സഡന്‍ ബ്രേക്കിട്ട് കാര്‍ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇതിനിടെ എഎസ്‌ഐ റോഡിലേയ്ക്ക് തെറിച്ചുവീണു. ആശുപത്രിയില്‍ ചികിത്സ തേടിയ സന്തോഷ് വിശ്രമത്തിലാണ്.

സമീപ പ്രദേശങ്ങളിലെ 100ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണസംഘം പ്രതികളെ തിരിച്ചറിഞ്ഞത്. കൊലപാതകശ്രമം, അലക്ഷ്യമായി വാഹനമോടിക്കല്‍, പോലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Related posts

Leave a Comment