ഇതു താൻഡാ പോലീസ്… വിദ്യാർഥിക്ക് ജനമൈത്രി പോലീസിന്‍റെ അനുമോദനവും ഒപ്പം തുടർ പഠനത്തിനുളള സഹായവും; പിതാവ് ഉപേക്ഷിച്ച ഈ കുടുംബം മാതാവിന്‍റെ ഏകവരുമാനം കൊണ്ടാണ് ജീവിക്കുന്നത്

police-sahayamകഴക്കൂട്ടം : പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥിക്കു ജനമൈത്രി പോലീസിന്‍റെ അനുമോദനം. തുടർ പഠനത്തിനത്തിനുള്ള സഹായവും പോലീസ് വാഗ്ദാനം ചെയ്തു. തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ പടിഞ്ഞാറ്റുമുക്ക് വെട്ടത്തു വീട്ടിൽ മുഹമ്മദ് സിദ്ധിഖിനെയാണ് കഠിനം കുളം ജനമൈത്രി പോലീസ് അനുമോദിക്കുകയും തുടർ പഠനത്തിന് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തത്.

പോലീസ് സ്റ്റേഷനിൽ സംഘടിപ്പിക്കാറുള്ള ഇഫ്താർ വിരുന്ന് ലഘൂകരിച്ചു പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും പിരിച്ചെടുത്ത പതിനായിരം രൂപ കടയ്ക്കാവൂർ സിഐ മുകേഷ് മുഹമ്മദ് സിദിഖിന് കൈമാറി കഠിനംകുളം എസ്ഐ ബിനീഷ്‌ലാൽ, സിവിൽ പോലീസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. പിതാവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് മാതാവ് ഷജീറ ബീഗം ജോലിചെയ്തു സന്പാദിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മുഹമ്മദും പ്ലസ് വൺ വിദ്യാർഥിയായ സഹോദരിയും കഴിയുന്നത്.

Related posts