കോന്നി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലേക്ക് ശരീരം ദാനംചെയ്തു കൊണ്ടുള്ള സമ്മതപത്രം അധ്യാപകനായ പ്രമോദ്കുമാര്‍ കൈമാറുന്നു.
കോന്നി: വൈദ്യശാസ്ത്ര പഠനത്തിനായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് മരണശേഷം തന്റെയും കുടുംബാംഗങ്ങളുടെയും ശരീരം ദാനംചെയ്യാനുള്ള സമ്മതപത്രം കൈമാറി കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ പ്രമോദ് കുമാർ.
അദ്ദേഹത്തോടൊപ്പം ഭാര്യ രമ്യ, പിതാവ് കെ. തങ്കപ്പക്കുറുപ്പ്, മാതാവ് രാധാമണിയമ്മ എന്നിവരാണ് കോന്നി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലേക്ക് ശരീരം ദാനംചെയ്യാന് സന്നദ്ധത അറിയിച്ചത്.
അധ്യാപക പരിശീലകൻ, എഴുത്തുകാരന്, മോട്ടിവേഷണല്‍ സ്പീക്കർ, മത്സരപരീക്ഷാ പരിശീലകന്, കോളമിസ്റ്റ്, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനായ പ്രമോദ് കുമാര്‍ തന്റെ വിദ്യാര്‍ഥികള്‍ക്കു കൂടി പ്രചോദനമേകാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പറഞ്ഞു.
വാഴമുട്ടം നാഷണല്‍ യുപിസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ അമേയ പ്രമോദ് മകളും, ബംഗളൂരുവില്‍ ഐടി ഉദ്യോഗസ്ഥനായ പ്രവീണ്‍ കുമാര്‍ സഹോദരനുമാണ്.
