എന്നെ വിവാഹം കഴിക്കുമോ…പ്രിയാമണിയുടെ രസികൻ മറുപടി


തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ് പ്രിയാ മണി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയിട്ടുള്ള നടിയാണ് പ്രിയാ മണി.

തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. ഫിലിംഫെയർ പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങളും പ്രിയാ മണി സ്വന്തമാക്കിയിട്ടുണ്ട്.

2017ലായിരുന്നു പ്രിയാ മണി വിവാഹിതയാകുന്നത്. മുസ്തഫയാണ് പ്രിയയുടെ ഭർത്താവ്. ഫാമിലി മാനിലൂടെ ഒടിടിയിലും പ്രിയാ മണി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഓരോ കഥാപാത്രവും സൂക്ഷ്മതയോടെയാണ് പ്രിയാ മണി തിരഞ്ഞെടുക്കുന്നത്. നിലവിൽ ബെംഗളൂരുവിലാണ് പ്രിയ താമസിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെയർ അവാർഡ്സിൽ പങ്കെടുക്കാൻ പ്രിയാ മണി എത്തിയിരുന്നു.

കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലായിരുന്നു പ്രിയാ മണി എത്തിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും പങ്കുവച്ചിരുന്നു താരം.

കറുപ്പണിയുന്ന സ്ത്രീകൾ കളർഫുൾ ജീവിതം നയിക്കുമെന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് പ്രയാ മണി പറഞ്ഞത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.

ചിത്രത്തിന് കമന്‍റുകളുമായി നിരവധി ആരാധകരുമെത്തി. ഇതിലൊരു വിരുതന്‍റെ കമന്‍റ് എന്നെ കല്യാണം കഴിക്കുമോ ബേബി എന്നായിരുന്നു. കമന്‍റിന് മറുപടിയുമായി ഉടനെ പ്രിയാ മണിയുമെത്തി.

എനിക്ക് കുഴപ്പമില്ല. പക്ഷെ എന്‍റെ ഭർത്താവിനോട് ചോദിക്കണം. അദ്ദേഹത്തിന് ഓക്കെ ആണെങ്കിൽ ഞാൻ നിങ്ങളെ കല്യാണം കഴിക്കാം എന്നായിരുന്നു പ്രിയയുടെ മറുപടി.

2003ൽ തെലുങ്കിലൂടെയായിരുന്നു പ്രിയാ മണി സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചു. സത്യം ആയിരുന്നു ആദ്യ മലയാള ചിത്രം.

നന്ന പ്രകാരയാണ് അവസാന പുറത്തിറങ്ങിയ ചിത്രം. ഹിന്ദി ചിത്രം മൈദാൻ, വിരാട പർവം, അസുരന്‍റെ തെലുങ്ക് റീമേക്ക് ആയ നാരപ്പ, തുടങ്ങിയ ചിത്രങ്ങളാണ് ഇനി പ്രിയയുടേതായി പുറത്തിറങ്ങാനുള്ളത്.

Related posts

Leave a Comment