ലോകത്തെ ഭീതിയിലാഴ്ത്താന്‍ റിഫ്റ്റ് വാലി ഫീവര്‍ ! സിക്കയേക്കാള്‍ മാരകമെന്ന് ശാസ്ത്രലോകം; ഗര്‍ഭിണികളില്‍ പ്രവേശിച്ചാല്‍ ഗര്‍ഭസ്ഥശിശുവിനെ മാരകമായി ബാധിക്കും; രോഗം പകരുന്നത് ഇങ്ങനെ…

അതീവ അപകടകാരിയായ റിഫ്റ്റ് വാലി ഫീവറിനെതിരേ അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി വൈദ്യലോകം. സിക്ക വൈറസിനേക്കാള്‍ മാരകമായ ഈ വൈറസ് ഗര്‍ഭിണികളില്‍ പ്രവേശിച്ചാല്‍ ഗര്‍ഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഫ്‌ളീബോ വൈറസാണ് രോഗം വ്യാപിപ്പിക്കുന്നത്. കൊതുകുകളില്‍ കൂടിയോ , അസുഖം ബാധിച്ച മൃഗങ്ങളില്‍ കൂടിയോ മനുഷ്യരിലേക്ക് പടര്‍ന്നു പിടിക്കാം. അണുവിമുക്തമാക്കാത്ത പാല്‍, മാംസം, വൈറസ് ബാധയുള്ള മൃഗങ്ങളുടെ കടി എന്നിവയും വൈറസിന്റെ വ്യാപിക്കുന്നതിനുള്ള കാരണങ്ങളാണ്. സാധാരണ പനിയുടെ ലക്ഷണങ്ങളോടെ പ്രകടമാവുന്ന റിഫ്റ്റ് വാലി പനി വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് എത്തിയേക്കാം.

റിഫ്റ്റ് വാലി പനി ബാധിക്കാനുള്ള സാധ്യത എല്ലാവര്‍ക്കുമുണ്ടെങ്കിലും ഗര്‍ഭിണികളെ ഇത് അതിമാരകമായി ബാധിക്കും. ചാപിള്ള, ജന്മവൈകല്യമുള്ള കുട്ടികള്‍ ഉണ്ടാവുന്നത് എന്നിവയൊക്കെ റിഫ്റ്റ് വാലി പനി ഗര്‍ഭിണികളെ ബാധിച്ചാല്‍ ഉണ്ടാവുന്ന സങ്കീര്‍ണതകളാണ്. രോഗം ബാധിച്ച എലികളുടെയും മനുഷ്യഭ്രൂണത്തിന്റെയും, സാമ്പിളുകളില്‍ നടത്തിയ പരീക്ഷത്തിന്റെ വിശദവിവരങ്ങള്‍ സയന്‍സ് അഡ്വാന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആഫ്രിക്കയിലെ സബ് സഹാറ മേഖലയില്‍ കന്നുകാലികളിലാണ് റിഫ്റ്റ് വാലി ഫീവര്‍ പ്രധാനമായും കാണപ്പെടുന്നത്. അതേസമയം മനുഷ്യരിലേക്ക് ബാധിക്കാനുള്ള സാധ്യത 90 ശതമാനത്തിലധികമാണ്, മധ്യ അമേരിക്കയിലെയും തെക്കന്‍ അമേരിക്കയിലെയും ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ജനന വൈകല്യങ്ങളോടെ ജനിപ്പിക്കുകയും ചെയ്ത സിക്കയെക്കാള്‍ വളരെ ഗുരുതരമായ വൈറസ് ആണിതെന്നും ശാസ്ത്രലോകം ആവത്തിക്കുന്നു. റിഫ്റ്റ് വാലി ഫീവറിനു യാതൊരു പ്രതിരോധമരുന്നും ഇത് വരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ഗുരുതര ആരോഗ്യപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവ് റിഫ്റ്റ് വാലിക്കുണ്ടെന്നുമാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.

Related posts