കവിയ്‌ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയത് 17 സ്ത്രീകള്‍ ! വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതിനെതിരേ റിമ കല്ലിങ്കല്‍…

തമിഴ്കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ഈ വര്‍ഷത്തെ ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതിനെതിരേ നടി റിമ കല്ലിങ്കല്‍ രംഗത്ത്.

മീടു ആരോപണങ്ങളില്‍ വൈരമുത്തു മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 17 സ്ത്രീകള്‍ ആരോപണം ഉന്നയിച്ച വ്യക്തിക്കാണ് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നത് എന്നാണ് ഫേയ്‌സ്ബുക്കില്‍ റിമ കുറിച്ചത്.

വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ടുള്ള പത്രക്കുറിപ്പു പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയാണ് വൈരമുത്തുവിനെതിരെ ആദ്യം രംഗത്തെത്തിയത്.

അഡ്ജസ്റ്റുമെന്റിന് തയാറല്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കും എന്നായിരുന്നു ഭീഷണി. അതിനു പിന്നാലെ യുഎസില്‍ നിന്നുള്ള ഗായികയായ സിന്ധുജ രാജറാമും ആരോപണവുമായി എത്തി. 17 സ്ത്രീകളാണ് ഇതിനോടകം വൈരമുത്തുവിനെതിരേ രംഗത്തെത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസമാണ് ഒഎന്‍വി പുരസ്‌കാരം പ്രഖ്യാപിച്ചത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.അനില്‍ വളളത്തോള്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രഭാവര്‍മ്മ എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തെരഞ്ഞെടുത്തത്. വൈരമുത്തുവിന് 2003ല്‍ രാജ്യം പദ്മശ്രീയും 2014ല്‍ പദ്മഭൂഷണും നല്‍കി ആദരിച്ചിരുന്നു.

Related posts

Leave a Comment