ശ്വാസം മുട്ടിച്ചതോ..! വിദ്യാർഥിനിയുടെ ദുരൂഹമരണം അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നു; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്

പത്തനാപുരം: പ്ലസ് വൺ വിദ്യാർഥിനിയുടെ ദൂരുഹമരണം അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. അന്വേഷണസംഘം പെൺകുട്ടിയുടെ വീട്ടിൽ ഇന്നലെയും പരിശോധന നടത്തി. പുനലൂർ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പുറമെ കൊട്ടാരക്കര റൂറൽ എസ്പി സുരേന്ദ്രന്റെ മേൽനോട്ടത്തിൽ പ്രത്യേകവിഭാഗവും അന്വേഷണം ആരംഭിച്ചു.

കഴുത്തിൽ കയറോ അതിന് സമാനമായ വസ്തുക്കളോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഡോഗ് സ്ക്വാഡ് വീടിന് സമീപത്ത് മാത്രമാണ് തിരച്ചിൽ നടത്തിയത്. പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം സ്വദേശിയായ റിൻസി ബിജുവാണ് ശനിയാഴ്ച മരിച്ചത്.

വീടിനുള്ളിലെ കിടപ്പുമുറിയുടെ തറയിൽ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടത്. സംഭവത്തെ തുടർന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്ന് വീണ്ടും മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് പുനലൂർ ഡിവൈഎസ്പി പറഞ്ഞു. ശാസ്ത്രീയ പരിശോധനയുടെയും വിരലടയാള വിദഗ്ധരുടെയും റിപ്പോർട്ടും ഉടൻ പോലീസിന് കൈമാറും

Related posts