ട്രെയിനിനു മുകളിൽക്കൂടി യുവാവിന്‍റെ അഭ്യാസ പ്രകടനം: വലിച്ച് താഴെയിറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥൻമാരും യാത്രക്കാരും; വീഡിയോ കാണാം

എന്ത് കാണിച്ചും വൈറലായാൽ മാത്രം മതിയെന്ന് ചിന്തിക്കുന്ന യുവ തലമുറയാണ് ഇന്നത്തെ കുട്ടികൾ. ജെൻസികളെന്ന് വിളിപ്പേരിൽ അറിയപ്പെടുന്ന ന്യൂജെനറേഷൻ പിള്ളേർക്ക് ആപത്ത് വന്നാലും വേണ്ടില്ല തനിക്കൊന്ന് ഫേമസ് ആയാൽ മതിയെന്നാണ് ചിന്ത. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ‌ വൈറലാകുന്നത്.

ഒരു യുവാവ് സബ്‍വേ സർഫ് ചെയ്ത വീഡിയോ ആണ് വൈറലായത്. ഓടുന്ന ട്രെയിനിനു മുകളിൽക്കൂടി മുന്നിലേക്കും പിന്നിലേക്കും ഓടുന്നതിനെയാണ് സബ്‍വേ സർഫ് എന്ന് വിളിക്കുന്നത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലിയിലെ മൗഹാർ പഥക് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിനു മുകളിലൂടെ ഓടുന്ന ആ‍ർപിഎഫ് ഉദ്യോഗസ്ഥനില്‍ നിന്നാണ് വീഡിയോയുടെ തുടക്കം. അദ്ദേഹം തിടുക്കത്തിൽ ട്രെയിനിനു മുകളിലൂടെ ഓടുകയാണ്. അപ്പോഴതാ അതിനു മുകളിൽ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന് പറഞ്ഞ് ഒരു യുവാവ് നടക്കുന്നു.

റീൽസ് എടുക്കുന്നതിനു വേണ്ടി സബ്‌വേ സർഫ് ചെയ്യാൻ കയറിയതാണ് യുവാവ്. അതി സാഹസികവും അത്യന്തം അപകടകരവുമാണിത്. 25,000 കിലോ വാട്ട് വൈദ്യുതി പ്രവഹിക്കുന്ന ഇലക്ട്രിക്ക് ലൈനിന് താഴെയായി ട്രെയിനിന് മുകളിലാണ് യുവാവ് കയറി നിൽക്കുന്നത്. ആ‍ർപിഎഫ് ഉദ്യോഗസ്ഥൻ എത്ര ശ്രമിച്ചിട്ടും യുവാവിനെ പിടിച്ചു നിർത്താൻ സാധിച്ചില്ല.

ഇതിനിടെമറ്റൊരു ആര്‍പിഎഫ് ഉദ്യോഗസ്ഥനും ട്രെയിനിന്‍റെ വശങ്ങളിലൂടെ യാത്രക്കാരും മുകളിലേക്ക് കയറി. എല്ലാവരും ചേർന്ന് ഏറെ ശ്രമത്തിന് ശേഷം യുവാവിനെ ട്രെയിനിന് മുകളില്‍ നിന്നും താഴേക്ക് വലിച്ചിറക്കി. വീഡിയോ വൈറലായതോടെ യുവാവിനെതിരേ വിമർശനവുമായി ആളുകൾ രംഗത്തെത്തി.

ഇനി മേലിൽ ആരും ഇത് ചെയ്യാൻ സാധിക്കാത്ത വിധത്തിൽ നിയമം കൊണ്ട്‌വരണമെന്നാണ് മിക്ക ആളുകളും കമന്‍റ് ചെയ്തത്.

 

 

Related posts

Leave a Comment