ഇങ്ങനെയൊക്കെ ചെയ്യാമോ? സിനിമയിലേക്കുള്ള ക്ഷണം നിരസിച്ചു; പകരംവീട്ടിയത് സമൂഹമാധ്യമത്തിലൂടെ; പരാതിയുമായി അധ്യാപിക സായി ശ്വേത രംഗത്ത്

കോഴിക്കോട്: മിട്ടു പൂച്ചയെയും തങ്കു പൂച്ചയെയും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ വ്യത്യസ്തമായി അവതരിപ്പിച്ച് ശ്രദ്ധ നേടിയ അധ്യാപിക സായി ശ്വേത പരാതിയുമായി രംഗത്ത്. സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് സായി രംഗത്തെത്തിയത്.

സിനിമയില്‍ അഭിനയിക്കണമെന്ന പേരില്‍ ഒരു അഭിഭാഷകന്‍ വിളിക്കുകയും പിന്നീട് ഫേസ്ബുക്കില്‍ മോശമായ രീതിയില്‍ പോസ്റ്റിട്ട് അപമാനിക്കുകയും ചെയ്തുവെന്നാണ് സായി പറയുന്നത്. സംഭവത്തില്‍ നിയമപരമായി നടപടി സ്വീകരിച്ചിരിക്കുകയാണ്. തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ സായി വിശദമാക്കിയിട്ടുണ്ട്.

സായിയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘കഴിഞ്ഞ ദിവസം എനിക്ക് അപരിചിതമായ ഒരു നമ്പറില്‍ നിന്നും ഫോണ്‍ വന്നു . അപ്പോഴത്തെ തിരക്ക് കാരണം എടുക്കാന്‍ കഴിഞ്ഞില്ല. പല തവണ വിളിച്ചത് കൊണ്ട് ഗൗരവപ്പെട്ട കാര്യമാകുമെന്ന് കരുതി ഞാന്‍ തിരിച്ചു വിളിച്ചു.

ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണമായിരുന്നു അത്. പെട്ടെന്ന് ഒരു മറുപടി പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്തിന്‍റ നമ്പര്‍ കൊടുക്കുകയും അദ്ദേഹത്തോട് സിനിമയുടെ വിശദാംശങ്ങള്‍ പറഞ്ഞാല്‍ നന്നാവുമെന്നും പറഞ്ഞു.

എന്‍റെ ഭര്‍ത്താവും വിളിച്ച ആളോട് സംസാരിച്ചിരുന്നു. പിന്നീട് ആലോചിച്ച് നോക്കിയപ്പോള്‍ തത്കാലം സിനിമ അഭിനയം വേണ്ട എന്ന് ഞാന്‍ തീരുമാനിക്കുകയും എന്നെ വിളിച്ച ആളെ കുടുംബ സുഹൃത്ത് വഴി അത് അറിയിക്കുകയും ചെയ്തു.

പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറുന്ന അവസ്ഥയാണ് കണ്ടത് . എന്നെ വിളിച്ചയാള്‍ ഫേസ്ബുക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി പൊതു സമൂഹത്തില്‍ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു.

സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റി സ്റ്റാറ്റസുള്ള , വക്കീലുകൂടിയായ അദ്ദേഹം ഒരാള്‍ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് ഹീനമായി വ്യക്തിഹത്യ നടത്തുകയും സത്യം അറിയാതെ ഒട്ടേറെ പേര്‍ അത് ഷെയര്‍ ചെയ്യുകയും കമന്‍റിടുകയും ചെയ്തു .

എന്നെ സ്‌നേഹിക്കുന്ന ധാരാളം പേര്‍ അത് വായിച്ചു എന്നെ വിളിക്കുകയും അവരോടൊക്കെ മറുപടി പറയാനാവാതെ ഞാന്‍ വിഷമിക്കുകയും ചെയ്തു.

ഒരു സ്ത്രീയോട് അപരിചിതനായ ഒരാള്‍ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കില്‍ സമൂഹ മധ്യത്തില്‍ അയാള്‍ക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലര്‍ ജന്മാവകാശം പോലെ കരുതുന്നതിന്‍റെ ഏറ്റവും പുതിയ അനുഭവമാണിത്.

വിദ്യാസമ്പന്നരെന്ന് നമ്മള്‍ കരുതുന്നവര്‍ പോലും ഇങ്ങിനെയാണ് സ്ത്രീകളോട് പെരുമാറുന്നത് . ആദ്യം ഞാന്‍ വല്ലാതെ തളര്‍ന്നു പോയിരുന്നു .

പിന്നീട് കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നല്‍കിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോള്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്‍റെ ഭാഗമായി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഒരു ടീച്ചര്‍ എന്ന നിലയില്‍ അതെന്‍റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഞാന്‍ കരുതുന്നു .

ഈ വിഷയത്തില്‍ കേരളീയ പൊതു സമൂഹത്തിന്‍റെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നു’. അതേസമയം അപമാനിച്ചതല്ലെന്ന് വ്യക്തമാക്കി അഭിഭാഷകനും ഫേസ്ബുക്കില്‍ പോസ്റ്റിട്ടുണ്ട്. ഇതിനെതിരേ നിരവധി കമന്‍റുകളാണ് മറുപടിയായുള്ളത്.

Related posts

Leave a Comment